SignIn
Kerala Kaumudi Online
Saturday, 27 April 2024 7.31 AM IST

പണം കൊയ്ത് സ്വകാര്യന്മാർ, നയാപൈസ സർക്കാരിനില്ല

sam

കൊല്ലം: അഷ്ടമുടി കായൽ കേന്ദ്രീകരിച്ചുള്ള ടൂറിസം കേന്ദ്രങ്ങളിൽ ബോട്ട് സർവീസും അനുബന്ധ സേവനങ്ങളും നൽകി യാത്രക്കാരിൽ നിന്ന് സ്വകാര്യന്മാർ പണം കൊയ്യുമ്പോൾ ടൂറിസം വകുപ്പിനോ സർക്കാരിനോ നയാപൈസ വരുമാനം ലഭിക്കുന്നില്ല.

സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നത് ഡി.ടി.പി.സിയുടെയും ജലഗതാഗത വകുപ്പിന്റെയും സ്ഥലവും ബോട്ട് ജെട്ടികളുമായിട്ടും അതുമായി ബന്ധപ്പെട്ട് വരുമാനമുണ്ടാക്കുന്നതിൽ വകുപ്പുകൾ പിന്നാക്കം നിൽക്കുകയാണ്. കൊല്ലം ഹൗസ് ബോട്ട് ടെർമിനൽ, ഓലയിൽകടവ്, തോപ്പിൽക്കടവ്, അരവിള, സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത് എന്നിവിടങ്ങളിലെല്ലാം സർക്കാർ സംവിധാനങ്ങളിലാണ് ബോട്ട് സർവീസ് നടത്തുന്നതെങ്കിലും സ്വകാര്യന്മാർക്കാണ് മേൽക്കൈ.

ഇവിടുത്തെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി സർക്കാർ യാതൊരുവിധ ഫീസും ഈടാക്കുന്നില്ല. സ്വകാര്യന്മാർ തോന്നും പടി യാത്രക്കൂലി ഈടാക്കിയിട്ടും ടൂറിസം, ജലഗതാഗത വകുപ്പുകളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും താത്‌പര്യം കാട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

സാമ്പ്രാണിക്കോടിയിൽ ഡി.ടി.പി.സിയുടെ റസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിനെ താഴ്ത്തിക്കെട്ടാനും അണിയറയിൽ നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. സർക്കാരിന് നയാപൈസയുടെ വരുമാനം ലഭിക്കുന്നില്ലെങ്കിലും ബോട്ട് ജെട്ടി നവീകരണത്തിനും തുരുത്തിൽ സംരക്ഷണ വേലിയും ഫ്ലോട്ടിംഗ് ബോട്ട്ജെട്ടിയും നിർമ്മിക്കുന്നതിനായി ലക്ഷങ്ങൾ വീണ്ടും അനുവദിച്ചിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലും ടൂറിസം മേഖലയിൽ നിരവധി നവീകരണ പ്രവൃത്തികളും നടക്കുന്നുണ്ട്.

എന്നാൽ ഇവയൊന്നും പ്രത്യക്ഷത്തിൽ സർക്കാരിന് യാതൊരു വരുമാനവും നൽകുന്നില്ല. സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനായി സ്വകാര്യ ബോട്ട്, ടൂർ ഓപ്പറേറ്റർമാരിൽ നിന്ന് നിശ്ചിത തുകയീടാക്കിയാൽ മാത്രമേ വരുമാനം ലഭിക്കൂ. മൺറോത്തുരുത്തിലെ ടൂറിസം മേഖലയിലും സമാനമായ അവസ്ഥയാണുള്ളത്.

സ്വകാര്യ ഓപ്പറേറ്റർമാർ കൈയടക്കിയ ബോട്ട് ജെട്ടികൾ

 കൊല്ലം ഹൗസ് ബോട്ട് ടെർമിനൽ

 തോപ്പിൽകടവ്

 ഓലയിൽ കടവ് (സ്ലോട്ടർ ഹൗസിന് സമീപം)

 മാമ്മൂട്ടിൽകടവ്

 അരവിള (കാവനാട്)

 സാമ്പ്രാണിക്കോടി

 ഗുഹാനന്ദപുരം

 മൺറോത്തുരുത്ത്

 പെരുങ്ങാലം

 കോയിവിള

ചെലവുണ്ടെങ്കിലും വരവില്ല

1. ടൂറിസം വികസനത്തിന് ചെലവഴിക്കുന്നത് കോടികൾ

2. ടൂറിസം, ജലഗതാഗതം, ഉൾനാടൻ ജലഗതാഗത വകുപ്പുകൾ, ഡി.ടി.പി.സി, കെ.ടി.ഡി.സി എന്നിവയാണ് പണം ചെലവാക്കുന്നത്

3. പ്രയോജനപ്പെടുന്നത് സ്വകാര്യ ബോട്ട് ഉടമകൾ

4. സർക്കാർ ഖജനാവിലേക്ക് വരുമാനമില്ല

5. യാത്രക്കൂലി നിശ്ചയിക്കുന്നതും പണം വാങ്ങുന്നതും സ്വകാര്യ ഉടമകൾ

6. സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കണമെന്ന് ആവശ്യം

7. റെസ്റ്റോറന്റുകളും കരകൗശലശാലകളും കാര്യക്ഷമമാക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.