SignIn
Kerala Kaumudi Online
Saturday, 27 April 2024 4.59 AM IST

മഴ വരുന്നുണ്ട്, കരുതലുണ്ടാവണം

rain

കൊല്ലം: മഴക്കാല മുന്നൊരുക്കത്തിന് എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് ജില്ലാ വികസനസമിതി യോഗം നിർദ്ദേശിച്ചു. തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ മഴക്കാലപൂർവ ശുചീകരണത്തിന് മുൻകൈയെടുക്കണമെന്നും മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ വർഷാവസാനം വിനിയോഗ തോത് ഉയർത്തിക്കാട്ടാനായി ഡെപ്പോസി​റ്റ് നടത്തുന്ന പ്രവണത അംഗീകരിക്കില്ല. വ്യക്തമായ മുന്നൊരുക്കം നടത്തി വേണം പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവേൽ ആവശ്യപ്പെട്ടു. ജില്ലാ വികസന കമ്മിഷണർ ആസിഫ്.കെ. യൂസഫ്, സബ് കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കുടിവെള്ള പദ്ധതിക്കായി കുഴിക്കുന്ന റോഡുകൾ ഉടനടി പഴയ നിലയിലാക്കണം.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ

കൊല്ലം- ​തിരുമംഗലം പാതയിലെ റോഡപകട നിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി കൈക്കൊള്ളണം.

പി.എസ്. സുപാൽ എം.എൽ.എ

അപകടകരമായി നിൽക്കുന്ന മരങ്ങളും പോസ്​റ്റുകളും മഴക്കാലത്തിന് മുന്നേ മുറിച്ചു നീക്കണം.

സി.ആർ. മഹേഷ് എം.എൽ.എ

കടൽക്ഷോഭം തടയാൻ നടപടി സ്വീകരിക്കണം. ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടൽ ഉടൻ പൂർത്തിയാക്കണം.

എം. നൗഷാദ് എം.എൽ.എ

പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിക്കണം.

കെ. ബി. ഗണേശ്​ കുമാർ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.