പുനലൂർ: രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രണ്ട് ലോറികളിൽ കടത്തിക്കൊണ്ടുവന്ന 265 ചാക്ക് ബീഡി ജി.എസ്.ടി ഉദ്യോഗസ്ഥർ പിടികൂടി. പുനലൂരിന് സമീപത്തെ വാളക്കോട്ട് വച്ചാണ് 54 ലക്ഷം രൂപ വിലയുള്ള ബീഡി ചാക്കുകൾ പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ അമിത ലോഡുമായെത്തിയ ലോറികൾ കനത്ത മഴയെ തുടർന്ന് പരിശോധിക്കാൻ ജി.എസ്.ടി സ്ക്വാർഡിന് കഴിഞ്ഞില്ല. വിവരം ടാക്സ് ഓഫീസർ മനോജിനെ അറിയിച്ചു. തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ലോറി നിറുത്തിച്ചു. പിന്നീട് ലോറികൾ കൊല്ലത്തെ സെയിൽ ടാക്സ് കമ്മിഷണറുടെ ഓഫീസിലേയ്ക്ക് മാറ്റി. അസി. ടാക്സ് ഓഫീസർമാരായ വൈ.ബൈജു, ജി.പ്രദീപ് കുമാർ, എൻ.ഷീല, ടി.ഷാജി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |