കൊല്ലം: തീരക്കടലിലും മത്സ്യബന്ധന ഹാർബറുകളിലും അഴിമുഖങ്ങളിലും പൊലീസ്, എക്‌സൈസ് സംഘം ലഹരി സംഘങ്ങളെത്തേടി സംയുക്ത പരിശോധന നടത്തി. കടലിൽ പൊലീസിന്റെ ഇന്റർസെപ്റ്റർ ബോട്ടുകളായ യോദ്ധയും ദർശനയും അരിച്ച് പെറുക്കി. അഴിമുഖങ്ങളിലും കടലിലും മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റോർ റൂമുകൾ അടക്കം പരിശോധന സംഘം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനകൾക്ക് നീണ്ടകര തീരദേശ ഇൻസ്‌പെക്ടർ ആർ. രാജേഷ് നേതൃത്വം നൽകി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മധുസൂധനൻ പിളള, ശങ്കർ, പൊലീസ് എസ്.ഐ സ്റ്റെപ്‌റ്റോ ജോൺ, ബോട്ട് മാസ്റ്റർമാരായ വിജയസാരഥി, ആന്റണി ജെ. എ.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ചാൾസ് ആന്റണി, വിഷ്ണു സുരേന്ദ്രൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജിത്ത് കുമാർ, ബിനുമോൻ, ജയകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽകുമാർ, അൻസർ, സുധീർബാബു, അനിൽ, ഷൈനി, ഗംഗ എന്നിവരും സാങ്കേതിക ജീവനക്കാരായ രാജേഷ് നാരായൺ, രാജൻപിളള, ശ്രീകുമാർ, ഹരിക്കുട്ടൻ, സന്തോഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |