SignIn
Kerala Kaumudi Online
Friday, 26 April 2024 9.55 AM IST

യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവം ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ

pachila-murder
കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദമീജ് അഹമ്മദിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

കുന്നിക്കോട് : യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചില അൽഫി ഭവനിൽ ദമീജ് അഹമ്മദ് (26) ആണ് പിടിയിലായത്. സംഭവശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും വിവിധയിടങ്ങളിൽ പ്രതി ഒളിവിൽ താമസിച്ച് വരികയുമായിരുന്നു. ദമീജ് അഹമ്മദിന്റെ പിതാവും കേസിലെ രണ്ടാം പ്രതിയുമായ സലാഹുദ്ദീനെ (60) കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അയൽവാസിയായ പച്ചില കടുവൻകോട് അനിൽകുമാറിനെ (35) തലയ്ക്കടിച്ച് കൊന്ന കേസിലാണ് അച്ഛനും മകനും അറസ്റ്റിലായത്. അയൽ തർക്കത്തെത്തുടർന്ന് മരത്തിന്റെ ചില്ല മുറിച്ച വിരോധത്താൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അനിൽകുമാറിന്റെ വീട്ടിലെത്തിയ പ്രതികൾ,​ ഇരുമ്പുകമ്പിയും കമ്പും കൊണ്ട് തലയ്ക്കടിച്ച ശേഷം തല്ലിച്ചതയ്ക്കുകയായിരുന്നു. ശരീരത്തിലേറ്റ ഇരുപതോളം മുറിവുകളാണ് മരണകാരണമായി പറയുന്നത്.

അതേസമയം,​ കേസ് അന്വേഷണ ചുമതലയുള്ള കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ കുന്നിക്കോട് എസ്.എച്ച്.ഒ. എം.അൻവർ, എസ്.ഐ.വൈശാഖ് കൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, അനീഷ് എം.കുറുപ്പ്, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ദമീജ് അഹമ്മദിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, MURDER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.