കോട്ടയം: ബി.ജെ.പി ഇക്കുറി ദയനീയമായി പിന്നാക്കം പോയി. 2016ലെ തിരഞ്ഞെടുപ്പിൽ 2,01,287 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇക്കുറി അത് 1,02910 ആയി കുറഞ്ഞു. ആകെ കുറഞ്ഞത് 98377 വോട്ടുകൾ.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ 51052 വോട്ടായിരുന്നു ബി.ജെ.പിയുടെ സമ്പാദ്യമെങ്കിൽ 2016ൽ മൂന്നിരട്ടി വളർച്ചയാണ് നേടിയത്. പിന്നീട് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്തെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ അടപടലേ എതിർ ക്യാമ്പിലേയ്ക്ക് പോയി. ഭരിക്കുന്ന മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങി. പള്ളിക്കത്തോട് പഞ്ചായത്തിലെ വോട്ടുകൾ തുണച്ചത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക്.
അഞ്ച് മാസം മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് കണക്കാക്കിയാൽ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ കുറവുണ്ട്. പൂഞ്ഞാറിൽ ബി.ജെ.പി പാലം വലിച്ചപ്പോൾ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് മൂവായിരം വോട്ടു പോലും ലഭിച്ചില്ല. കഴിഞ്ഞ തവണ 30,000 വോട്ടുകൾ നേടിയ വൈക്കത്തും പകുതിയിലും താഴേയ്ക്ക് പതിച്ചു. ഇവിടെ കുറഞ്ഞ വോട്ടുകൾ തുണച്ചത് സി.കെ. ആശയെയാണ്. എ ക്ളാസ് മണ്ഡലമായി കരുതിപ്പോന്ന കാഞ്ഞിരപ്പള്ളിയിലും ബി.ജെ.പിക്ക് അടിതെറ്റി. പാലായിൽ പ്രമീളാദേവിയുടെ വോട്ടുകൾ മാണി സി. കാപ്പൻ പിടിച്ചപ്പോൾ പുതുപ്പള്ളിയിൽ എൻ.ഹരിയുടെ വോട്ടുകൾ ഇടത് വലത് സ്ഥാനാർത്ഥികൾ കൊണ്ടുപോയി.
എൻ.ഡി.എയ്ക്ക് ലഭിച്ച വോട്ടുകൾ, ബ്രാക്കറ്റിൽ 2015 ലെ വോട്ടുനില.
പാല: 10533 (24821)
കടുത്തുരുത്തി: 11419 (17536)
വൈക്കം: 11708 (30067)
ഏറ്റുമാനൂർ: 13401 (27450)
കോട്ടയം: 8501 (12528)
പുതുപ്പള്ളി: 11746 (15999)
ചങ്ങനാശേരി:14106 (21455)
കാഞ്ഞിരപ്പള്ളി: 28568( 31411)
പൂഞ്ഞാർ: 2965 (19966)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |