കോട്ടയം: " പൂഞ്ഞാറിലെ തോൽവിക്ക് ശേഷം പി. സി.ജോർജ് ഫോൺ എടുത്താൽ അങ്ങേയറ്റത്തു നിന്നുള്ള മറുപടി തെറിയാണ്. ആര് തെറി വിളിച്ചാലും തിരിച്ചു തെറിയഭിക്ഷേകം ചെയ്യുന്നുണ്ടെന്ന് ജോർജ് ! " മൊബൈൽ ഫോണിലേക്ക് നിരന്തരം ഇന്റർനെറ്റ് കോളുകൾ വരുന്നുണ്ട്. ഫോൺ എടുത്താൽ കേൾക്കുന്നത് മുഴുത്ത തെറിവിളിയാണ്. വിളിക്കുന്നവന്റെയെല്ലാം തന്തക്കു തിരിച്ചും പറയുന്നുണ്ട്. മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? ഇവനൊക്കെ ഹറാമായി ജനിച്ചവന്മാരാണ്. ഇതിനിടയിൽ ഒരുത്തൻ എന്നെ അങ്ങ് തീർക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഞാൻ ഈരാറ്റുപേട്ടയിൽ ഇറങ്ങിയാൽ എന്തൊക്കെയോ ചെയ്യുമെന്ന്. അവന് നട്ടെല്ലിന് ഉറപ്പുണ്ടേൽ എന്റെ മുന്നിൽ വരട്ടെ. വിദേശത്തെവിടെയോ ഇരുന്ന് ചെലക്കാനല്ലാതെ അവനെക്കൊണ്ട് എന്തെങ്കിലും പറ്റുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്. ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരികയാണെങ്കിൽ ആത്മഹത്യ ചെയ്യും. " ജോർജ് പറയുന്നു.
തോറ്റതുകൊണ്ട് പൂഞ്ഞാറുകാരോട് യാതൊരു പിണക്കവുമില്ല. എന്നെ ചീത്ത വിളിച്ചാൽ ഞാൻ തിരിച്ചു ചീത്ത വിളിക്കും, തല്ലിയാൽ തിരിച്ചു തല്ലും, വെടിവച്ചാൽ തിരിച്ചു വെടിവയ്ക്കും.40 കൊല്ലം എം.എൽ.എ ആയി ജോലി ചെയ്തവനാണ് ഞാൻ. അച്ഛനെ കേറി മോൻ എടോ പോടാന്ന് വിളിക്കുമ്പോൾ തോന്നുന്ന അതേ വികാരമാണ് എനിക്കും ഉള്ളത് എന്ന് മനസ്സിലാക്കണം.
" പിണറായി വിജയനുമായി യാതൊരു പടലപിണക്കവുമില്ല. ആകെ ചെയ്ത തെറ്റ് വി .എസ് അച്ചുതാനന്ദനെ ജനകീയ നേതാവാക്കി മാറ്റി എന്നതാണ്. പിണറായി കരുതി ഞാൻ എതിരാണെന്ന്. പക്ഷേ ഞാൻ കരുതിയത് എന്നെ പിണറായിക്ക് വലിയ ഇഷ്ടമാണെന്ന്. "
ജോർജിനെതിരെ ഭീഷണി മുഴക്കുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പൊലീസ് കേസെടുത്തു . ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ ജോർജ് നൽകിയ പരാതിയിലായിരുന്നു കേസ്. താൻ സി.പി.എം കാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന മറ്റൊരു വീഡിയോയും വിദേശത്തുള്ള അമീർ പുറത്തിറക്കിയിട്ടുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |