കോട്ടയം: പാലായിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പന്റെ നാമനിർദേശപത്രിക സ്വീകരിച്ചത് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് അഭിഭാഷകനായ സണ്ണി ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകി. ഭാര്യയുടെ പേരിലുള്ള 18 കോടിയിലേറെ രൂപയുടെ ബാദ്ധ്യത മറച്ചുവച്ചു, ആറ് കോടി രൂപയുടെ അധിക ആസ്തി കാണിച്ചു, പാലാ ബിഷപ്പിന്റെയും കൊഴുവനാൽ പള്ളി വികാരിയുടെയും പേരിൽ സാമുഹ്യ മാദ്ധ്യമങ്ങളിലൂടെ വോട്ട് പിടിച്ചു, പാലാ വോയ്സ് എന്ന പേരിൽ പത്രം അടിച്ചിറക്കി വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങൾ ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷിക്ക് നോട്ടീസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |