കുമരകം: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുമരകത്ത് കായൽ സഞ്ചാരികളുടെ തിരക്കേറി. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നിശ്ചലമായി കിടന്ന ഹൗസ് ബോട്ടുകളെല്ലാം ഇന്നലെ വിനോദ സഞ്ചാരികളുമായി കായൽ സവാരി നടത്തി.
സഞ്ചാരികളിൽ ചിലർ ഹൗസ് ബോട്ട് കിട്ടാഞ്ഞ് നിരാശരായി മടങ്ങിയതും ഇന്നലെ കണ്ടു. ബാേട്ടു ജെട്ടിയിലും കവണാറ്റിൽകരയിലും ചീപ്പുങ്കലിലും കൈപ്പുഴമുട്ടിലും ഉള്ള നൂറോളം ഹൗസ് ബോട്ടുകൾ എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഇന്നലെ നേരിട്ടെത്തിയവർക്കാണ് ബോട്ടുകിട്ടാതെ പോയത്. അവരിൽ പലരും കായൽ തീരത്ത് നിന്ന് ഹൗസ്ബോട്ടുകളുടെ നീണ്ട നിര കണ്ട് മടങ്ങി. നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ബോട്ട് യാത്ര. ഏറെ മുന്നൊരുക്കങ്ങളോടെയാണ് കുമരകത്തെ ഹൗസ്ബോട്ട്, ടൂറിസ്റ്റ് ടാക്സി, ഹോട്ടൽ മേഖലകൾ വിനോദസഞ്ചാരികളെ വരവേൽക്കാൻ സജ്ജമായിരിക്കുന്നത്. കൂടുതൽ സഞ്ചാരികൾ വരുംദിവസങ്ങളിൽ കുമരകത്ത് എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് ഉടമകളും. ജീവനക്കാരും .
'ഒാണദിനങ്ങളിലെ തിരക്ക് ഹൗസ് ബോട്ട് മേഖലയ്ക്ക് നൽകിയ ഉണർവ്. വളരെ വലുതാണ്. കൊവിഡ് മാനദണ്ഡങ്ങൾ ഇനിയും കർക്കശമാക്കാതിരുന്നാൽ സഞ്ചാരികൾ എത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്'.
- അനിയപ്പൻ, ഹൗസ് ബോട്ട് തൊഴിലാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |