മുണ്ടക്കയം: വേനൽ ചൂട് ശക്തമായതോടെ മലയോരമേഖലയിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങി.ഒക്ടോബർ നവംബർ മാസങ്ങളിൽ മഴ തകർത്ത് പെയ്തെങ്കിലും ഇപ്പോൾ ചൂട് വർദ്ധിച്ചതോടെ ജലാശയങ്ങൾ വറ്റിത്തുടങ്ങി. മണിമലയാറ്റിൽ ജലനിരപ്പ് നന്നേ കുറഞ്ഞു. ഇങ്ങനെ പോയാൽ മലയോരമേഖല വരും മാസങ്ങളിൽ കനത്ത വരൾച്ചയെയാകും നേരിടുക. ഇത് കൃഷിയെയും കുടിവെള്ളത്തെയും കാര്യമായി ബാധിക്കും. . അതും ജലനിരപ്പ് താഴ്ന്ന് കാരണമായി. മഴ മാറിയതോടെ പുഴകൾ മെലിഞ്ഞു. കഴിഞ്ഞ രണ്ടു പ്രളയ സമയത്തും നദികളിൽ സമ്മാന അവസ്ഥയായിരുന്നു. ആറ്റിൽ ഉണ്ടായിരുന്ന മുഴുവൻ പെയ്ത വെള്ളം ഒലിച്ചു പോയി. പാറക്കെട്ടുകളും കല്ലുകളും തെളിഞ്ഞുകാണാം ഇപ്പോൾ. ശരാശരിയെക്കാൾ 60 മില്ലിമീറ്റർ അധികം മഴയാണ് ഇത്തവണ മലയോരമേഖലയിൽ പെയ്തത്. രാവിലത്തെ മഞ്ഞും അത് കഴിഞ്ഞുള്ള കനത്ത ചൂടുമാണ് ജലനിരപ്പ് തഴാനുള്ള പ്രധാനകാരണം. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. വാഹനങ്ങൾ മുഖാന്തരമാണ് മിക്ക മേഖലകളിലും കുടിവെള്ളം എത്തിക്കുന്നത്. നദികളിലെ മണലുകൾ നീക്കംചെയ്തു ജലസ്രോതസ്സുകൾ സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
------
ഒക്ടോബറിലെ പെരുമഴയിൽ നിറഞ്ഞൊഴുകിയ മണിമലയാറ്റിൽ ഇപ്പോൾ അരയടി വെള്ളം പോലുമില്ല. കയങ്ങളും കുഴികളും എല്ലാം മണലുകളാൽ നിറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |