കോട്ടയം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയെന്നവകാശപ്പെട്ട് ഇടത്, കോൺഗ്രസ് സംഘടനകൾ നടത്തുന്ന പൊതുപണിമുടക്ക് കോട്ടയത്ത് ഹർത്താലായി. കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും ഇരുചക്രവാഹനങ്ങൾ പോലും നിരത്തിലിറക്കരുതെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പിനെത്തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ചുരുക്കം സ്വകാര്യവാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. ജനങ്ങൾ ഹർത്താലിന് വഴങ്ങിയതിനാൽ അനിഷ്ടസംഭവങ്ങളൊന്നും ജില്ലയിലുണ്ടായില്ല. കളക്ടറേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകൾ, എം.ജി സർവകലാശാല എന്നിവിടങ്ങളിൽ വളരെ കുറച്ച് ജീവനക്കാരേ ജോലിക്കെത്തിയുള്ളൂ. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. തിരുനക്കര ബസ് സ്റ്റാൻഡിനു സമീപം ചേർന്ന യോഗം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ, അഡ്വ.റജി സഖറിയ, പി.ജെ.വർഗീസ്, എം കെ.പ്രഭാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി.ബിനു, അഡ്വ.വി.കെ.സന്തോഷ്‌കുമാർ, സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ വി.പി.കൊച്ചുമോൻ, ഫിലിപ്പ് ജോസഫ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ബഷീർ നന്തിയോട്, ടി.സി.റോയി, ജെ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം രാജീവ് നെല്ലിക്കുന്നേൽ, പി.കെ ആനന്ദക്കുട്ടൻ, എം.കെ ദിലീപ്, സീമ എസ്.നായർ, ഗ്ലാഡ്‌സൺ ജേക്കബ്, പി.കെ.കൃഷ്ണൻ, ബാബു കപ്പക്കാല, ബിജു മണ്ഡപം എന്നിവർ പങ്കെടുത്തു. തുടർന്ന് സംഗീതപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |