കോട്ടയം. കോട്ടയം വഴിയുള്ള റെയിൽപാത പൂർണമായും ഇരട്ടപ്പാതയാകുമ്പോൾ രണ്ട് പതിറ്റാണ്ടത്തെ കാത്തിരിപ്പാണ് പൂർത്തിയാകുന്നത്. നിലവിലെ തീരുമാനം അനുസരിച്ച് 28 ന് മുമ്പ് ഏറ്റുമാനൂർ, കോട്ടയം സ്‌റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. തുടർന്ന് പുതിയ പാതയിലൂടെ ട്രെയിൻ പാഞ്ഞു തുടങ്ങും. ഇതോടെ കോസർകോട്- തിരുവനന്തപുരം റെയിൽപ്പാത പൂർണമായും ഇരട്ടപ്പാതയാവും.
ദീർഘദൂര വണ്ടികൾക്കായി ചിങ്ങവനത്തും ഏറ്റുമാനൂരിലും കോട്ടയം സ്‌റ്റേഷനിലുമൊക്കെ ട്രെയിനുകൾ പിടിച്ചിടുന്ന പ്രശ്‌നത്തിന് ഇരട്ടപ്പാതയോടെ പരിഹാരമാകും. തിരുവനന്തപുരത്തു നിന്ന് അതിവേഗമെത്തിയാലും ചിങ്ങവനത്ത് മണിക്കൂറുകൾ കാത്തുകിടക്കേണ്ടിവരുമായിരുന്നു. വൈകിട്ട് കോട്ടയത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കു പോയിരുന്ന പാസഞ്ചർ, തിരുവനന്തപുരത്ത് നിന്നെത്തുന്ന ചെന്നൈ, ജനശതാബ്ദി എക്‌സ്പ്രസുകൾ കടന്നു പോകുന്നതിനായി പിടിച്ചിടുന്നത് ഒട്ടേറെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
ഇനി കോട്ടയത്തു നിന്നും, കോട്ടയം വഴിയും കുടുതൽ സർവീസുകൾ യാത്രക്കാർ പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം-തിരുവനന്തപുരം, കോട്ടയം -കോഴിക്കോട് റൂട്ടുകളിൽ മെമു സർവീസുകൾ ആരംഭിക്കണമെന്നും ഓഫീസ് സമയം ക്രമീകരിച്ച് കൂടുതൽ പാസഞ്ചർ സർവീസുകൾ വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
നാഴികക്കല്ല്.
നിർമ്മിച്ചത് 17 കിലോമീറ്റർ ഇരട്ടിപ്പാത.
ഇനി ട്രെയിനുകൾക്ക് സമയനിഷ്ഠ പാലിക്കാം.
കൂടുതൽ ട്രെയിൻ ഓടിക്കാം, വേഗതയും കൂടും.
കോട്ടയത്തെ പ്ലാറ്റ്ഫോമുകൾ ഏഴായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |