കോട്ടയം. അറ്റകുറ്റപ്പണിയ്ക്കായി ജെട്ടിയിൽ അടുപ്പിച്ച ബോട്ട് നശിക്കുന്നു. കോട്ടയം കോടിമത ജെട്ടിയിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മോട്ടോർ ബോട്ട് കെട്ടിയിട്ടിരിക്കുന്നത്. നാല് വർഷം മുൻപ് എൻജിൻ കേടുപാടുകളടക്കമുള്ള കാരണങ്ങളാൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായാണ് ജെട്ടിയിൽ അടുപ്പിച്ചതെങ്കിലും അതു മാത്രം നടന്നില്ല. ഇതോടെ ബോട്ട് നാശത്തിന്റെ വക്കിലായി.
നിലവിൽ നാല് ബോട്ടുകളാണ് കോടിമതയിൽ ടൂറിസം പ്രമോഷൻ കൗൺസിലിനുള്ളത്. രണ്ടെണ്ണം സർവീസ് നടത്തുന്നുണ്ട്. ഒരെണ്ണം ലീസിനു നൽകാനിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കേസുവന്നതോടെ ലീസിനുനൽകുന്നത് താത്ക്കാലികമായി നിറുത്തി. കൊവിഡ് സമയത്ത് ബോട്ട് സർവീസുകൾ കുറഞ്ഞതും പ്രതിസന്ധിയായി. കായാക്കിംഗ് കായികവിനോദത്തിന് ആവശ്യമായ ചെറിയവള്ളങ്ങളും ഉപയോഗിക്കാതെ ജെട്ടിയ്ക്ക് സമീപത്തായി ഇട്ടിരിക്കയാണ്.
ഡി.ടി.പി.സി സെക്രട്ടറി റോബിൻ പറയുന്നു.
ബോട്ട് നവീകരിക്കുന്നതിന് സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.എൽ.സിയ്ക്ക് പ്രോപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |