കോട്ടയം . ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രമേഖലകൾ ഒരുമിച്ചു പ്രവർത്തിച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്നു കേന്ദ്ര ആയുഷ്, തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ. കുറിച്ചി സചിവോത്തമപുരം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ പുതുതായി നിർമിച്ച പി ജി വിദ്യാർത്ഥികളുടെ ആധുനിക നിലവാരത്തിലുള്ള ഹോസ്റ്റലുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യകുടുംബക്ഷേമ മന്ത്രാലയങ്ങൾക്ക് ഒരേ ലക്ഷ്യമാണുള്ളതെന്നും അവ ഒന്നിച്ചു നിന്ന് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. കോട്ടയം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യഗവേഷണകേന്ദ്രത്തെ കുറഞ്ഞകാലം കൊണ്ടു മികവിന്റെ കേന്ദ്രമാക്കി മാറ്റും. ഗുജറാത്തിലെ ജംനഗറിൽ പരമ്പരാഗത വൈദ്യശാസ്ത്രമേഖലയ്ക്കായി ലോകാരോഗ്യസംഘടനയുടെ ലോകത്തിലെ ആദ്യ കേന്ദ്രം സ്ഥാപിച്ചത് 75 വർഷത്തിനിടയിലെ രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്. അടിസ്ഥാനസൗകര്യമേഖലയിൽ സർക്കാർ നടപ്പാക്കിയ പദ്ധതികളിലൂടെ ആയുഷ് മന്ത്രാലത്തിനു കീഴിലുള്ള ആയുർവേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, സോവറിപ്പ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്രമേഖലയുടെ വളർച്ച വേഗത്തിലാകും. ഈ സൗകര്യങ്ങൾ എയിംസ് മുതൽ സബ്‌സെന്റർ തലം വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം പി. അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |