കുറവിലങ്ങാട് . പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിൻ വഴി കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബംഗാൾ സ്വദേശി ടിപ്പുവിനെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ പി വർമ്മദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പൊതി ഒന്നിന് 500 രൂപ നിരക്കിലായിരുന്നു വില്പന. നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു. എക്സൈസിനെ കണ്ട് ഭയന്നോടിയ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ബിനോദ്, അനു. വി. ഗോപിനാഥ്, ഇന്റലിജെൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മേഘനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപേഷ്, വേണുഗോപാൽ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |