കോട്ടയം . വേമ്പനാട്ട് കായലിൽ ചെളിയുടെ അളവ് കൂടിയത് മൂലം പലേടത്തും മീനച്ചിലാറിനേക്കാൾ ആഴം കുറഞ്ഞു. മീനച്ചിലാറിന്റെ ആഴം നാലുമീറ്ററാണെങ്കിൽ വേമ്പനാട്ട് കായലിൽ ഇത് 2.05 മീറ്ററാണ്. പ്രളയത്തിലെത്തിയ ചെളി പലയിടത്തും ചെറുതുരുത്തുപോലെ രൂപപ്പെട്ടത് മത്സ്യബന്ധനത്തെയും ബാധിക്കുന്നു. 2018 ലെ പ്രളയ ശേഷമാണ് കായലിൽ ചെളികൂടിയത്. പ്രളയജലത്തോടൊപ്പം എക്കലും മണ്ണും വന്നു നിറഞ്ഞു. സ്വാഭാവിക ഒഴുക്കിൽ വെള്ളത്തിനൊപ്പം കടലിലേയ്ക്ക് ഒഴുകിമാറേണ്ട ചെളി ഒഴുകി മാറിയില്ല. തണ്ണീർമുക്കം ബണ്ട് വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നതും കാരണമായി. കായലിൽ എക്കൽ അടിയുന്നത് ജലസസ്യങ്ങൾക്ക് അനുകൂലമാണ്. എന്നാൽ ചെടി വളർന്ന് ഈ ഭാഗം ചതുപ്പുനിലമായി മാറുന്നത് കായലിന്റെ വിസ്തൃതി കുറയാൻ ഇടയാക്കും.
പ്രശ്നങ്ങൾ.
വെള്ളം കലങ്ങിക്കിടക്കുന്നത് മത്സ്യങ്ങളെ ബാധിക്കും.
കക്കയുടെ വളർച്ചയും ഇല്ലാതാക്കും.
പരിഹാരം.
വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുക.
ഗ്രാബെന്ന ചെറു യന്ത്രം ഉപയോഗിച്ച് ചെളിമാറ്റണം.
രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ജി പത്മകുമാർ പറയുന്നു.
കൃഷിക്കായി ഓരുവെള്ളം കയറുന്നത് തടയാൻ തുടങ്ങിയതാണ് വേമ്പനാട് കായലിന്റെയും പ്രധാന പ്രശ്നം. പ്രളയസമയത്ത് കായലിലെത്തിയ ചെളി ഒഴുകി മാറിയിട്ടില്ല. ചെളി അടിഞ്ഞ് ആഴം കുറയുന്നത് കായലിന്റെ വെള്ളം സംഭരിക്കാനുള്ള ശേഷി കുറയ്ക്കും. കൂടുതൽ ചെളി അടിഞ്ഞാൽ ചതുപ്പ് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്.
കായലിന്റെ ആഴം. 2.5 മീറ്റർ.
മീനച്ചിലാറ്റിൽ .4 മീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |