SignIn
Kerala Kaumudi Online
Tuesday, 07 May 2024 4.29 AM IST

യൂത്ത് ലീഗ് ജില്ലാതല കൗണ്ടറുകളിൽ ആരും തെളിവ് സമർപ്പിച്ചില്ല

ramanunni
മതം മാറി സിറിയയിലേക്ക് നാട് വിട്ട 32000 പേരുടെ തെളിവ് സമർപ്പിച്ചാൽ ഒരു കോടി ഇനാം നൽകുമെന്ന സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് ആഹ്വാനപ്രകാരം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടർ സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.

@മതംമാറ്റ ആരോപണം നുണയെന്ന് തെളിഞ്ഞതായി പി.കെ.ഫിറോസ്

കോഴിക്കോട്: മതം മാറി സിറിയയിലേക്ക് നാട് വിട്ട 32000 പേരുടെ തെളിവ് സമർപ്പിച്ചാൽ ഒരു കോടി ഇനാം നൽകുമെന്ന സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് ആഹ്വാനപ്രകാരം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടർ സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ പ്രഭാഷണം നടത്തി. കേരളത്തെ അപമാനിക്കാനുള്ള ശ്രമം സർഗാത്മകമായി പ്രതിരോധിച്ച യൂത്ത് ലീഗ് നിർവഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും സമാപന സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ ടി മുഹമ്മദ്‌ ബഷീർ എം.പി പറഞ്ഞു. ജനറൽ സെക്രട്ടറി ടി മൊയ്തീൻകോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ശരീഫ് സാഗർ, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക്, ഭാരവാഹികളായ എസ് വി ഷൗലിക്ക്, എ സിജിത്ത് ഖാൻ,എം പി ഷാജഹാൻ, ഒ എം നൗഷാദ്,സിറാജ് ചിറ്റേടത്ത്,കെ പി സുനീർ, എം ടി സൈദ് ഫസൽ, ശുഐബ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

@ തെളിവ് ലഭിച്ചില്ല; ഒരു കോടി രൂപയുടെ

ചെക്ക് അസാധുവാക്കി പി.കെ ഫിറോസ്

കോഴിക്കോട്: മതംമാറ്റ ആരോപണം നുണയാണെന്നും 14 ജില്ലകളിൽ നിന്നും ലഭ്യമായ അവലോകനത്തിനുശേഷം തെളിവുകൾ ഹാജരാക്കാൻ വിദ്വേഷ പ്രചാരകന്മാർക്ക് സാധിച്ചിട്ടില്ലെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതം മാറി സിറിയയിലേക്ക് നാട് വിട്ട 32000 പേരുടെ തെളിവ് സമർപ്പിച്ചാൽ ഒരു കോടി ഇനാം നൽകുമെന്ന സംസ്ഥാന യൂത്ത് ലീഗ് ആഹ്വാനം പ്രകാരം ജില്ലാ കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടറിലാണ് തെളിവുകൾ ലഭിക്കാതിരുന്നത്.

ജനകീയ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തി പിറന്ന നാടിനെ അപമാനിക്കുന്നവർ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നവരാണ്. സമൂഹങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ വർഷങ്ങളായി തുടരുന്ന ലൗജിഹാദ് പോലെയുള്ള വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ പ്രതിഷേധ സംഗമത്തിലൂടെ പൊതുസമൂഹത്തിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 14 കേന്ദ്രങ്ങളിലും തെളിവ് ലഭ്യമാവാത്തതിനാൽ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഒരു കോടി രൂപയുടെ ചെക്ക് അസാധുവാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.