SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലുള്ളവർ പ്രാർത്ഥനയിലാണ് കഷ്ടകാലം നീങ്ങിക്കിട്ടണേ...

office
പൂതച്ചുമൂടി... കോഴിക്കോട് ബീച്ച് റോഡിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കെട്ടിടത്തിന്റെ മേൽക്കൂര പ്ളാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയ നിലയിൽ

കോഴിക്കോട്: അന്തരീക്ഷത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുമ്പോൾ ഫലം തെറ്റാറില്ല. പക്ഷേ, അകത്തെ കാര്യങ്ങൾ നിരന്തരം നിരീക്ഷിച്ചിട്ടും ഒരു ഫലവുമില്ലെന്നു വന്നാലോ ?. കാലവർഷം തുടങ്ങിയാൽ പിന്നെ കോഴിക്കോട്ടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കഷ്ടകാലം തന്നെ.
ഭാരതീയ അന്തരീക്ഷ ശാസ്ത്ര വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ചോർച്ച അടക്കാനുള്ള പങ്കപ്പാടാണ് ഇപ്പോൾ. മഴ കനത്താൽ ആകെ ചോർന്നൊലിക്കുന്ന അവസ്ഥ ഒഴിവാക്കാൻ മേൽക്കൂര ഒരു വിധത്തിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് പുതപ്പിച്ചിരിക്കുകയാണ്. ബീച്ച് റോഡിൽ

ഓപ്പൺ എയർ സ്റ്റേജിനു എതിർവശത്തായുള്ള അര നൂറ്റാണ്ടു പിന്നിട്ട് കെട്ടിടം ഏതു നേരത്തും നിലംപൊത്താം എന്ന പരുവത്തിലായിക്കഴിഞ്ഞു.

കെട്ടിടം പൊളിച്ചുപണിയാനുള്ള ശ്രമങ്ങൾ നാലു വർഷം മുമ്പ് തുടങ്ങിയതാണ്. സാങ്കേതികത്വത്തിന്റെ കുരുക്കുകളിൽ തട്ടി അത് പാതിവഴിയിൽ നിന്നുപോവുകയായിരുന്നു. ഏതാണ്ട് നാല് സെന്റ് സ്ഥലത്താണ് നിലവിലുള്ള കെട്ടിടം. ഈ സ്ഥലത്ത് പുതിയ കെട്ടിടം പണിയണമെങ്കിൽ ഒരു വർഷത്തേക്കെങ്കിലും കേന്ദ്രം താത്കാലികമായി മാറ്റേണ്ടി വരും. ഇതിന് അനുയോജ്യമായ സ്ഥലം ഇനിയും ലഭിക്കാത്തതാണ് നവീകരണ പദ്ധതിയ്ക്കുള്ള മുഖ്യതടസ്സം.

ഒബ്സർവേറ്ററി സജ്ജീകരിക്കാൻ നിലവിലുള്ളതിന്റെ രണ്ടു കിലോമീറ്റർ പരിധിയ്ക്കുള്ളിൽ തന്നെ സ്ഥലം കിട്ടേണ്ടതുണ്ട്. തിരുവനന്തപുരത്ത് ഇതിനായി സമ്മർദ്ദം ചെലുത്തിയതാണ്. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. അതിനിടയ്ക്ക്, ജില്ലാ കളക്ടർ ചെയർമാനായുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് മുഖേന വേങ്ങേരിയിലും വെള്ളയിലും സ്ഥലം നോക്കിയെങ്കിലും കാര്യമുണ്ടായില്ല. കേന്ദ്രത്തിന്റെ തൊട്ടടുത്തായി പോർട്ട് കൺസർവേറ്റർ ഓഫീസിനോട് ചേർന്ന് ഭൂമിയുണ്ടെങ്കിലും അത് വിട്ടു നൽകാൻ തുറമുഖ വകുപ്പുകാ‌ർ തയ്യാറുമല്ല.

മലബാർ മേഖലയിൽ കോഴിക്കോട്ടാണ് അന്തരീക്ഷ ശാസ്ത്ര വിഭാഗത്തിനു സുസജ്ജമായ കേന്ദ്രമുള്ളത്. ഇത് കഴിഞ്ഞാൽ അടുത്ത കേന്ദ്രമുള്ളത് കൊച്ചിയിലും. ന്യൂനമർദ്ദവും ചുഴലിക്കാറ്റുമെല്ലാം നിർണയിക്കുന്ന ജീവനക്കാർ സുരക്ഷയില്ലാത്ത കെട്ടിടത്തിനുള്ളിൽ ഭയന്നാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. പ്രധാന രേഖകൾ നനയാതെ സംരക്ഷിക്കാൻ വല്ലാതെ പാടുപെടുകയാണ്. സ്ഥലപരിമിതി കാരണം ഞെങ്ങിഞെരുങ്ങിയാണ് ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നതു പോലും.

 വർഷംതോറും

ഇരട്ടിച്ചെലവ്

സൗകര്യത്തോടെ നല്ല കെട്ടിടമില്ലാത്തതിനാൽ ഇരട്ടിച്ചെലവാണ് ഓരോ വർഷകാലത്തും ഇവിടെ വേണ്ടിവരുന്നത്. ആസ്ബസ്റ്റോസ് മേൽക്കുര നിർമ്മിക്കാൻ ഇപ്പോൾ സി.പി.‌ഡബ്ള്യൂ.ഡി ടെൻഡർ വിളിച്ചിരിക്കുകയാണ്. ഇതിനുള്ള തുകയും പാസ്സായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.