കുറ്റ്യാടി: ഭൂമിയിൽ പെയ്തിറങ്ങിയ മഹാമാരി ലോകത്തെ വീടുകളിൽ തളച്ചെങ്കിലും ഓഷിൻ മേരി സോജൻ വെറുതെയിരുന്നില്ല. പൂക്കളെ സ്നേഹിച്ചും വളർത്തുമത്സ്യങ്ങളോട് ചങ്ങാത്തം കൂടിയും പാട്ടുപാടിയും അവൾ പ്രകൃതിയോട് സംവദിച്ചു,നല്ലനാളെയുടെ സൂര്യകിരണ മേൽക്കാൻ.
കാവിലുംപാറ കുണ്ടുതോട് ആലക്കൽ സോജന്റെ എട്ടു വയസുകാരിയായ ഓഷിന് സംഗീതത്തോടായിരുന്നു ഏറെ പ്രിയം.
അമ്മ ഷീനും സഹോദരനായ മാർഷൽ പോളും പാട്ടുകൾ ചിട്ടപ്പെടുത്തിയപ്പോൾ സോജൻ സംഗീത ഉപകരണങ്ങൾ എത്തിച്ച് മകൾക്ക് പിൻബലമേകി. ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ കുഞ്ഞ് ഓഷിൻ പാടിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ കൈയടി നേടി. ഇരുപതോളം ഗാനങ്ങളാണ് ലോകത്തിനായി സമ്മാനിച്ചത്. ഏത് ഭാഷാ ഗാനങ്ങളും അനായാസം പഠിച്ച് പാടാനുളള കഴിവാണ് ഓഷിനെ വ്യത്യസ്തയാക്കുന്നത്.
സ്വാതന്ത്ര്യസ്മരണകൾ തുളുമ്പുന്ന ഏ.ആർ റഹ്മാന്റെ 'മാ തുജേ സലാം' എന്ന ഓഷിൻ ആലപിച്ച ഗാനം ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ചെമ്പനോട റെയ്മണ്ട് മെമ്മോറിയൽ സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് ഓഷിൻ മേരി സോജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |