കോഴിക്കോട്: സാധനയ്ക്ക് ഊന്നൽ നൽകേണ്ട കാലമാണ് കർക്കടകമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. സംശയമോ ആലസ്യമോ കൂടാതെ ശ്രദ്ധാപൂർവം നിരന്തരം ചെയ്യുമ്പോഴാണ് സാധന ഫലവത്താകുക എന്നും അദ്ദേഹം പറഞ്ഞു.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ ഒരുക്കിയ ഗുരുപൂർണിമ ആഘോഷത്തിൽ ഗുരുപൂർണിമ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഗുരുപൂർണിമാ യജ്ഞത്തോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. ഋഗ്വേദീയ സരസ്വതീസൂക്തം, അഥർവവേദീയ ബ്രഹ്മചര്യസൂക്തം തുടങ്ങിയവയിലെ മന്ത്രങ്ങൾ ഗുരുപൂർണിമായജ്ഞത്തിൽ വിനിയോഗിച്ചു. കാശ്യപ ഗുരുകുലത്തിലെ ശിക്ഷകരായ കേതൻ മഹാജൻ, നാഗേശ്വർ ശാസ്ത്രി എന്നിവരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിച്ചത്.
ആചാര്യപത്‌നി കെ. മീര രാജേഷ്, മക്കളായ വേദലക്ഷ്മി, വിദ്യാലക്ഷ്മി, കാശ്യപ വേദ റിസർച്ച് ഫൗണ്ടഷൻ ഡയറക്ടർമാരായ പി.ടി.വിപിൻ ആര്യ, വിവേക് ഡി. ഷേണായ്, എം. മുരളീധരൻ വൈദിക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |