കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലൂടെ കുടുങ്ങിയത് 436 ലഹരി കടത്തുകാർ. ജൂലായ് 24 മുതൽ ആഗസ്റ്റ് 25 വരെ നടന്ന 817 പരിശോധനകളിലാണ് ഇത്രയും പേർ കുടുങ്ങിയത്. എക്സെെസിൻെറ നേതൃത്വത്തിൽ 759 പരിശോധനകളും വിവിധ വകുപ്പുകളുമായി ചേർന്ന് 58 പരിശോധനകളുമാണ് നടത്തിയത്. 161 അബ്കാരി കേസുകളിൽ 89 പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവിന്റെ ഭാഗമായി കോഴിക്കോടും വടകരയിലുമായി എക്‌സൈസിന്റെ രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ വ്യാപക പരിശോധനയാണ് നടത്തിയത്. ചെക്ക് പോസ്റ്റുകൾ, അതിർത്തികൾ, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജയപാലൻ, അസി. കമ്മിഷണർ എം.സുഗുണൻ എന്നിവർ നേതൃത്വം നൽകി. ഫോറസ്റ്റ്, പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് , കോസ്റ്റൽ പൊലീസ്, റെയിൽവേ, ലീഗൽ മെട്രോളജി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
കേസുകൾ
അബ്കാരി: 161
മയക്കുമരുന്ന്: 13
പുകയില ഉത്പന്നങ്ങൾ കടത്ത്: 334
@ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
വാഷ് -11080 ലിറ്റർ
ഇന്ത്യൻ നിർമ്മിത വിദേശമദ്യം- 394.45 ലിറ്റർ
കഞ്ചാവ് - 17.65 കിലോ
പുകയില ഉത്പ്പന്നങ്ങൾ -30.88 കിലോ
മാഹി മദ്യം-306.78 ലിറ്റർ
ചാരായം- 88.2 ലിറ്റർ
ഗോവ മദ്യം- 146.58 ലിറ്റർ
'' നിയന്ത്രണങ്ങൾ മൂലം അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ലഹരി വസ്തുക്കൾ എത്തുമെന്ന നിഗമനത്തിൽ കർശന പരിശോധനയാണ് നടത്തിയത്. '' എം സുഗുണൻ- അസി. എക്സെെസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |