കോഴിക്കോട്: താമരശേരി കൊളമല വനപ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷർ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്ന് ജില്ലാ ജിയോളജി വിഭാഗം. കൊളമല റൂബി ക്രഷറിനെതിരെ എ.സി.ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് ക്രഷറിന്റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകിയത്.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ജിയോളജി വിഭാഗം പരിശോധന നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ക്രഷറിന്റെ പ്രവർത്തനംമൂലം സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കാൻ സാദ്ധ്യതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ നടന്നിട്ടില്ല. വീടുകൾക്ക് ഉണ്ടായതായി പറയുന്ന കേടുപാടുകൾ നിർമ്മാണത്തിലെ അപാകതകൾ കാരണമാണ്. ഒരു നിർമ്മാണ വിദഗ്ദ്ധന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടേണ്ടതാണ്. വീട്, റോഡ്, പൊതുസ്ഥലങ്ങൾ എന്നിവയുമായി ക്വാറികൾക്കുള്ള ദൂരപരിധി 100ൽ നിന്ന് 50 ആക്കി കുറച്ചിട്ടുണ്ടെന്നും 2030 വരെയാണ് ക്രഷറിന് പ്രവർത്തനാനുമതിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇന്ന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |