പുൽപ്പള്ളി : പുൽപ്പള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജന്റെ ആൾമറയില്ലാത്ത കിണറ്റിലാണ് പന്നി വീണത്. ഇന്നലെ രാവിലെയാണ് പന്നിയെ കിണറ്റിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ വനപാലകർ പന്നിയ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പിൻമാറി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ പ്രദേശത്തെ കാട്ടുപന്നി ശല്യം സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്നയെ ബോദ്ധ്യപ്പെടുത്തിയതോടെ നാട്ടിലിറങ്ങിയ പന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂഷമാണ് . നിത്യവും പതിനായിരങ്ങളുടെ കൃഷിനാശമാണുണ്ടാക്കുന്നത്. കഴിഞ്ഞയാഴ്ച ബൈക്ക് യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ചെതലയം റെയ്ഞ്ച് ഓഫീസർക്ക് ഡി.എഫ്.ഒ നൽകിയ ഉത്തരവിനെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പന്നിയെ വെടിവച്ചു കൊന്നത്. കോടതി ഉത്തരവ് പ്രകാരം വയനാട്ടിൽ മൂന്നാമത്തെ പന്നിയെയാണ് വെടിവച്ചു കൊല്ലുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |