കോഴിക്കോട് : ലഹരി മാഫിയയുടെ കെണിയിൽപെട്ട അഴിയൂർ സ്വദേശിയായ എട്ടാം ക്ലാസുകാരിയിൽ നിന്ന് ചൈൾഡ് വെൽഫയർ കമ്മിറ്റി മൊഴിയെടുത്തു. ഇന്നലെ വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിലെത്തിച്ചാണ് മൊഴിയെടുത്തത്. ഒരാഴ്ചത്തെ കൗൺസിലിംഗിലൂടെ കുട്ടിയിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് സി.ഡബ്ല്യു.സിയുടെ ലക്ഷ്യം. മൊഴിയെടുത്തശേഷം കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.
ലഹരി മാഫിയ സംഘത്തിലെ പ്രധാനികളുടെ പേരുകൾ സി.ഡബ്ല്യു.സി യിലെ കൗൺസിലിംഗിലും പെൺകുട്ടി ആവർത്തിച്ചു. ഒരാഴ്ചത്തെ കൗൺസിലിംഗ് നൽകാനാണ് ഇപ്പോൾ തീരുമാനം. പ്രത്യേക അന്വേഷണസംഘം ശേഖരിക്കുന്ന വിവരങ്ങൾ കൂടി ചേർത്ത് കുട്ടിയെ സമ്മർദ്ദത്തിലാക്കാതെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. അന്വേഷണചുമതലയുള്ള വടകര ഡിവൈ.എസ്.പിയോട് സി.ഡബ്ല്യു.സി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |