മലപ്പുറം: വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ സംസ്ഥാനത്തെ സ്കൂൾബസ് ഡ്രൈവർമാർക്ക് മൂന്നുദിവസത്തെ നിർബന്ധിത പരിശീലനത്തിനുള്ള കോഴ്സിന് ഗതാഗതവകുപ്പ് രൂപം നൽകി. ശാസ്ത്രീയ പരിശീലനം നൽകുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ.) താമസിച്ചുള്ള പരിശീലനം നൽകാനായിരുന്നു ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശം. ഇതിനെതിരേ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇത് ജില്ലാതലത്തിലാക്കാനാണ് ആലോചന.ഐ.ഡി.ടി.ആറിൽ സ്കൂൾവാഹനങ്ങളുടെ ഡ്രൈവർമാർക്ക് ജൂൺ ഒന്നിനുമുമ്പായി പരിശീലനം നൽകാനായിരുന്നു ഉത്തരവ്. കോഴ്സ് ഫീയായി 3,000 രൂപയും താമസസൗകര്യം ആവശ്യമെങ്കിൽ 1,500 രൂപയും അടയ്ക്കണം. മറ്റ് ജില്ലകളിൽനിന്നുള്ളവർ എടപ്പാളിൽ എത്തേണ്ടിവരുന്നതും 4,500 രൂപ ഫീസായി അടയ്ക്കേണ്ടിവരുന്നതും ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്റുകൾ ഇതിനോട് സഹകരിച്ചില്ല.സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കഴിഞ്ഞമാസം കോടതിയെ സമീപിച്ചപ്പോൾ നേരത്തെ ജോയിന്റ് ആർ.ടി.ഒ. ഓഫീസുതലത്തിൽ നടത്തിയിരുന്ന പരിശീലനം തുടരുന്നതു സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോടാവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് പരിശീലനം ജില്ലാതലത്തിലാക്കാൻ ആലോചന.
സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ ഉടൻ അറിയിക്കും.എടപ്പാളിലെ ഐ.ഡി.ടി.ആറിൽ നടത്തുന്ന അതേ കോഴ്സ് അവിടെനിന്നുള്ള പരിശീലകരെ എത്തിച്ച് ജില്ലാതലത്തിൽ ഒരു കേന്ദ്രത്തിൽ മൂന്നുദിവസമായി നടത്താനാണ് തീരുമാനം. അതേസമയം,എടപ്പാളിലെ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ഏപ്രിലിൽ തുടങ്ങിയ കോഴ്സിൽ ഇരുന്നൂറോളം പേർ പ ുതിയ കോഴ്സ് പൂർത്തിയാക്കി. ഇതിൽ മറ്റ് ജില്ലക്കാരും ഉൾപ്പെടും. നാലാം ബാച്ചിന്റെ പരിശീലനം ആരംഭിച്ചതായും ഐ.ഡി.ടി.ആർ. അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |