തൃശൂർ: നട്ടെല്ല് ദ്രവിച്ച് ശരീരത്തിലെ മറ്റ് പേശികളെ ഗുരുതരമായി ബാധിക്കുന്ന അങ്കയിലോസിംഗ് സ്‌പോൺണ്ടലൈറ്റിസ് രോഗികൾ ചികിത്സാച്ചെലവ് തങ്ങാനാവാതെ ദുരിതത്തിൽ. പ്രതിമാസം 28,000 രൂപ ചികിത്സാച്ചെലവ് വരുന്നുണ്ട്. മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർക്ക് മെഡിക്കൽ കോളേജുകളിൽ മൂന്നു മാസം കൂടുമ്പോൾ ഒന്നര ലക്ഷം രൂപ ചെലവ് വരുന്ന കുത്തിവയ്പ് സൗജന്യമാണെങ്കിലും മറ്റ് വിഭാഗത്തിൽപ്പെട്ടവർ ചികിത്സ എളുപ്പമല്ല.
15നും 30നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിലാണ് രോഗം കൂടുതലായും കണ്ടു വരുന്നത്. പലപ്പോഴും കടുത്ത വേദന അനുഭവിച്ച് പിന്നീട് മനോ ധൈര്യം കൈവരിച്ച് ജീവിത്തിലേക്ക് മടങ്ങി വന്നവരും ഏറെയാണ്. കേരളത്തിൽ രോഗം ബാധിച്ച അമ്പതിനായിരത്തോളം പേർ ഉണ്ടെന്നാണ് കണക്ക്. തൃശൂർ ജില്ലയിൽ മാത്രം 3000ഓളം പേരുണ്ട്. നിരന്തരമായ ഫിസിയോ തെറാപ്പിയിലൂടെ മാത്രമേ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുത്.
സൗജന്യ പ്രചോദക ശിൽപ്പശാല
കൂട്ടായ്മയായ ആസിഫിന്റെ നേതൃത്വത്തിൽ അമല മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ പ്രചോദക ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ഹരീഷ് ബാബു നേതൃത്വം നൽകും. മേയ് ഒന്നിന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം . ഫോൺ: 9567189899. വാർത്താ സമ്മേളനത്തിൽ ജോസഫ് വർഗീസ്, സൈജോ കണ്ണനായ്ക്കൽ, നിഖിൽ ജോണി, മേജോ തട്ടിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |