SignIn
Kerala Kaumudi Online
Thursday, 18 July 2024 9.38 AM IST

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നോക്കുകുത്തി; അദ്ധ്യാപക നിയമനങ്ങൾ കൈമാറില്ല

mmmm

# മലപ്പുറം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ മാത്രം അദ്ധ്യാപക യോഗ്യതയുള്ള 3,​820 പേർ

മലപ്പുറം: അദ്ധ്യാപക യോഗ്യതയുള്ള നിരവധി പേർ ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോഴും ഇത്തവണയും താത്കാലിക നിയമനങ്ങളുടെ ചുമതല സ്‌കൂളുകൾക്കും പി.ടി.എയ്ക്കും കൈമാറി വിദ്യാഭ്യാസ വകുപ്പ്. വരുംദിവസങ്ങളിൽ നിയമന നടപടികൾ തുടങ്ങും. മലപ്പുറം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ മാത്രം ബി.എഡ് യോഗ്യതയുള്ള 2,342 പേരും ടി.ടി.സി യോഗ്യതയുള്ള 1,478 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലെ കണക്ക് കൂടിയെടുത്താൽ ഉദ്യോഗാർത്ഥികളുടെ എണ്ണം പതിനായിരം കടക്കും. രജിസ്‌ട്രേഷനിൽ വർഷങ്ങളുടെ സീനിയോറിറ്റി ഉള്ളവർക്ക് പോലും ഇതുവരെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടില്ല.

സർക്കാർ വേതനം നൽകുന്ന താത്കാലിക കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാകണമെന്നാണ് ചട്ടം. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഇതു സംബന്ധിച്ച നിർദ്ദേശമൊന്നും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് നൽകിയിട്ടില്ല.

സുതാര്യമല്ല നിയമനങ്ങൾ

  • അദ്ധ്യാപക ഒഴിവ് സംബന്ധിച്ച അറിയിപ്പ് പത്രങ്ങളിൽ നൽകിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
  • രാഷ്ട്രീയ സ്വാധീനം, പി.ടി.എകളുടെയും അദ്ധ്യാപകരുടെയും താത്പര്യങ്ങളടക്കം നിയമനങ്ങളിൽ പ്രതിഫലിക്കാം. നിയമനങ്ങളിൽ സംവരണ ക്രമവും പാലിക്കപ്പെടില്ല.
  • ഏറ്റവും കൂടുതൽ താത്കാലിക നിയമനങ്ങൾ നടക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിലാണ്.
  • എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാകണമെന്നാവശ്യപ്പെട്ട് എംപ്ലോയ്‌മെന്റ് ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് അയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

ഒരു നിയമനം പോലുമില്ല !

ഈ വർഷം ഇതുവരെ ഒരുനിയമനം പോലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നടന്നിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടത്തെ പഴിചാരുകയാണ് അധികൃതർ. കഴിഞ്ഞ വർഷം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിൽ 250 താത്ക്കാലിക നിയമനങ്ങൾ മാത്രമാണ് നടന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ഇതുവരെ 1,97,397 രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,25,126 സ്ത്രീകളും 70,271 പുരുഷന്മാരുമാണ്. 2023ൽ 6,544 പേർ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം 566 പേരും.

1,97,397 - ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർ

566 - ഈ വർഷം രജിസ്റ്റർ ചെയ്തവർ

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നിയമനങ്ങൾക്ക് തന്നെയാണ് സർക്കാരിന്റെ ആദ്യ പരിഗണനയെന്നും എന്നാൽ വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ തേടേണ്ടി വരും.

വി.ശിവൻകുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMPLOYMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.