മലപ്പുറം: ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ പൂർണ്ണസജ്ജമായി. ഇന്നുരാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ പ്രത്യേകം സജ്ജമാക്കിയ 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.
14 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 90 കൗണ്ടിംഗ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇ.വി.എം കൗണ്ടിംഗ് ഹാളും 28 പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ഹാളുമാണുള്ളത്. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ ടേബിളുകൾ ഒരുക്കിയിട്ടുള്ളത് മങ്കട, മലപ്പുറം മണ്ഡലത്തിലും ഏറ്റവും കുറവ് തിരൂരങ്ങാടി, താനൂർ മണ്ഡലത്തിലുമാണ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് കളക്ടറേറ്റിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് എണ്ണുന്നത്. നാല് ഹാളുകളിലായി 54 ടേബിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |