പെരിന്തൽമണ്ണ: മിനിലോറിയിൽ പച്ചക്കറികൾക്കിടെ ഒളിപ്പിച്ച് കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പിൽ സിറിൾ ബാബു (43) എന്നിവരാണ് പിടിയിലായത്.
മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നവരാണ് പ്രതികൾ. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കിലോഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഏജന്റുമാർ മുഖേന ചരക്ക് ലോറികളിലും മിനി ലോറികളിലും ഒളിപ്പിച്ച് കേരളത്തിലെത്തിക്കാറാണ് പതിവ്. കിലോഗ്രാമിന് 20000 മുതൽ 30000 രൂപ വരെ ആവശ്യക്കാരിൽ നിന്നും ഈടാക്കും . മുഹമ്മദ് സാദിഖ് മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതക കേസിലും പെരിന്തൽമണ്ണ ,മുക്കം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിലും പ്രതിയാണ്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി .പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വച്ച് എസ്.ഐ. സി.കെ.നൗഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്. ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ
സി.പി. മുരളീധരൻ , എൻ.ടി.കൃഷ്ണകുമാർ , എം.മനോജ് കുമാർ ,പ്രശാന്ത് പയ്യനാട് ,മിഥുൻ , സജീർ , എഎസ്‌ഐ മാരായ സുകുമാരൻ, ബൈജു, മുഹമ്മദ് ഫൈസൽ, നിഖിൽ , പ്രബുൽ , ഷാലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |