SignIn
Kerala Kaumudi Online
Saturday, 27 April 2024 3.03 AM IST

ഒരു നൂറ്റാണ്ട് കാലത്തിന്റെ ഓർമ്മകൾ പുതുക്കി വാഴക്കാട്ടെ അത്താണി

cffff

എടവണ്ണപ്പാറ : പഴമയുടെ തിരുശേഷിപ്പായി വാഴക്കാട് പഞ്ചായത്തിലെ വട്ടപ്പാറയിലെ പാടവരമ്പത്ത് ഒരത്താണിയുണ്ട്. 125ഓളം വർഷം പഴക്കമുള്ളത്. പഴയ കാലത്ത് ചുമടുകൾ താങ്ങി കാൽനടയായി പോകുന്നവർക്ക് ആശ്വാസത്തിന് നിർമ്മിക്കുന്നതാണ് അത്താണി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം അത്താണികൾ ഇപ്പോഴും കാണാം.

ആറടിയോളമാണ് സാധാരണ അത്താണികളുടെ ഉയരം.ഉയരത്തിൽ ലംബമായി രണ്ട് കല്ലുകൾ വച്ച് തിരശ്ചീനമായി മറ്റൊരു കല്ലും വച്ചാണ് നിർമ്മാണം. ആരുടെയും സഹായം കൂടാതെ തന്നെ ചുമടുകൾ ഇറയ്ക്കിവയ്ക്കാനും എടുക്കാനുമാവും വിധമാണ് രൂപകൽപ്പന. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെ അത്താണികളും ഓർമ്മയായി. വൈകുന്നേരങ്ങളിൽ ഒത്തുകൂടാനും വിശ്രമിക്കാനുമുള്ള കേന്ദ്രമായാണ് വട്ടപ്പാറിയിലെ അത്താണി യുവാക്കൾ ഉപയോഗിക്കുന്നത്. കാലപ്പഴക്കത്താൽ അത്താണിക്ക് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കേടുപാടുകൾ തീർത്ത് വട്ടപ്പാറയിലെ അത്താണി സംരക്ഷിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

''പഴയ കാലത്ത് സാധാരണക്കാരും ചുമട്ടുതൊഴിലാളികളും ഒരുപോലെ അത്താണികളെ ആശ്രയിച്ചിരുന്നു. ദീർഘദൂര നടത്തത്തിനിടയിൽ സഹായിക്കാനായി ആരും ഉണ്ടാവാറില്ല. .''

ഹാമിദലി,​ ചരിത്ര അദ്ധ്യാപകൻ (എസ്. എസ്.എച്ച്. എസ്. എസ് മൂർക്കനാട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, BANANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.