പൊന്നാനി: സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി കെ.എം. മുഹമ്മദ് കാസിം കോയയെ വീണ്ടും തിരഞ്ഞെടുത്തു. ഇത് നാലാം വട്ടമാണ് ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്. 2006ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2009ലെ കമ്മിറ്റിയിലും തുടർന്നു. പിന്നീട് 2018ലെ ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടതോടെ നാലുവട്ടം ഹജ്ജ് കമ്മിറ്റിയുടെ ഭാഗമാകുന്ന അപൂർവ്വ നേട്ടത്തിനൊപ്പമായി.
കഴിഞ്ഞ മൂന്ന് തവണയും ഒരു രൂപ പോലും അലവൻസ് കൈപറ്റാതെയാണ് ഹജ്ജ് കമ്മിറ്റിയിൽ സേവനം ചെയ്തത്. അംഗത്വം ദൈവനിയോഗമായാണ് കാസിം കോയ കാണുന്നത്.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ല ഫൈനാൻസ് സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലറുമാണ്. പൊന്നാനി മഹല്ല് ഏകോപന സമിതി സെക്രട്ടറിയായ ഇദ്ദേഹം മത, സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |