കോട്ടയ്ക്കൽ: റബർതോട്ടങ്ങളിൽ ഇടവിളയായി ഔഷധസസ്യക്കൃഷി ചെയ്യുന്നതിനുള്ള കരാറിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയും നിലമ്പൂർ റബർ ബോർഡ് റീജ്യണൽ ഓഫീസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. റബർകൃഷിയിൽ കാര്യമായ വരുമാനമില്ലാത്ത ആദ്യ
ഏഴുവർഷം ഇടവിളയായി ഔഷധസസ്യങ്ങൾ കൃഷിചെയ്യാം. ആടലോടകം, കരിംകുറിഞ്ഞി, ഇഞ്ചി, ഇരുവേലി, കുറുന്തോട്ടി, ഓരില, മൂവില, തെച്ചി തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുക. ആര്യവൈദ്യശാല ഹെഡ് ഓഫീസിൽ സീനിയർ മാനേജർ (മെറ്റീരിയൽസ്) ഷൈലജ മാധവൻകുട്ടി, നിലമ്പൂർ റബർ ബോർഡ് റീജ്യണൽ ഓഫീസിലെ ഡെപ്യൂട്ടി റബർ പ്രൊഡക്‌ഷൻ കമ്മിഷണർ ടി.പി. രാധാകൃഷ്ണൻ എന്നിവ ധാരണാപത്രം ഒപ്പുവച്ചു. സംരഭത്തിൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയരും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ളയും സന്തോഷം പ്രകടിപ്പിച്ചു. ചടങ്ങിൽ സീനിയർ ഫിസിഷ്യൻ ( മെറ്റീരിയൽസ്) ഡോ. പി. ഗോപാലകൃഷ്ണൻ,സീനിയർ മാനേജർ(എസ്റ്റേറ്റ്സ്) ടി.കെ. സാബു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |