കുറ്റിപ്പുറം: ക്രിസ്മസ് അടുത്തതോടെ കേക്ക് വിപണി സജീവമായി . കൊവിഡ് കുറഞ്ഞ നിലവിലെ സാഹചര്യം പരമാവധി ആഘോഷ സമൃദ്ധമാക്കാനുള്ള ശ്രമത്തിലാണ് കേക്ക് നിർമ്മാതാക്കൾ. ബേക്കറികൾ, കേക്ക് നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്കൊപ്പം വീട്ടമ്മമാർ വീടുകളിലൊരുക്കുന്ന ചെറുയൂണിറ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
കുടുംബങ്ങളിൽ മുതിർന്ന ആളുകൾക്ക് താത്പര്യം പ്ലംകേക്കുകൾ ആണെന്നാണ് കേക്ക് നിർമ്മാതാക്കളുടെ അഭിപ്രായം. ക്രിസ്മസ് വടക്കൻ ജില്ലകളിൽ കൂടുതൽ പ്രിയം പ്ലം കേക്കുകളോടാണെന്ന് കേക്ക് നിർമ്മാണ യൂണിറ്റ് ഉടമ വിപിൻ വിജയന്റെ അഭിപ്രായം. കുട്ടികൾക്ക് ക്രീം കേക്കുകളോടാണ് ആഭിമുഖ്യം. 500മുതൽ 2000രൂപ വരെയുള്ള ക്രീം കേക്കുകളുണ്ട് . ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് പോലുള്ള ജനപ്രിയ ഐറ്റങ്ങൾക്കൊപ്പം പ്ലം, പുഡിങ് കേക്കുകളുടെ വൈവിദ്ധ്യം നിറഞ്ഞ ഫ്ളേവറുകളും വിപണി കീഴടക്കുന്നു. കാരറ്റ് പുഡ്ഡിംഗ് കേക്കുകൾ, പൈനാപ്പിൾ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 250രൂപ മുതൽ 900വരെ വരും ഇവയുടെ വില.
കൊവിഡ് കുറവ്, ആഘോഷം പൊടിപാറും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |