SignIn
Kerala Kaumudi Online
Saturday, 27 July 2024 8.52 AM IST

കേക്ക് കഴിച്ച് 10 വയസുകാരി മരിച്ച സംഭവം; ജീവനെടുത്തത് ഇന്ന് ഒട്ടുമിക്ക ഭക്ഷ്യ ഉത്‌പന്നങ്ങളിലും ചേർക്കുന്ന വില്ലനെന്ന് റിപ്പോർട്ട്

manvi

ചണ്ഡീഗഡ്: പിറന്നാൾ ദിനത്തിൽ മുറിച്ച കേക്ക് കഴിച്ച് പത്തുവയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ് മരിച്ചത്. മാർച്ച് 24ന് വെെകുന്നേരമായിരുന്നു സംഭവം നടന്നത്. മാൻവിയുടെ പിറന്നാളിന് പട്യാലയിലെ ഒരു ബേക്കറിയിൽ നിന്ന് ഓൺലെെനായാണ് കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് മുഴുവൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും പത്തുവയസുകാരി മരണപ്പെടുകയുമായിരുന്നു.

കേക്കിൽ വലിയ അളവിൽ കൃത്രിമ മധുരമായ സാക്കറിൻ ചേർത്തിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.വിജയ് ജിൻഡാൽ പറഞ്ഞു. മധുരത്തിനായി ഉപയോഗിക്കുന്ന സിന്തറ്റിക് സംയുക്തമാണ് സാക്കറിൻ. എല്ലാ മധുരപലഹാരങ്ങളിലും ജ്യൂസുകളിലും ഇത് ചെറിയ അളവിൽ ചേർക്കാറുണ്ടെങ്കിലും ഉയർന്ന അളവിൽ കഴിക്കുന്നത് ക്ഷണവേഗത്തിൽ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് വ‌ർദ്ധിക്കാനിടയാക്കും. ബേക്കറിക്കെതിരെ ഉടൻതന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബേക്കറി ഉടമയ്ക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേക്കിൽ വിഷാംശം ഉണ്ടായിരുന്നതായി മാൻവിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

അന്നേദിവസം വൈകിട്ട് ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോൾ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മുത്തച്ഛൻ പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാൻവി കേക്ക് മുറിക്കുന്ന ചിത്രങ്ങളും വീഡിയോയും ബന്ധുക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANVI, BIRTHDAY CAKE, DEATH, FOOD POISON, SACCHARINE, REPORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.