SignIn
Kerala Kaumudi Online
Saturday, 27 April 2024 3.51 AM IST

തറക്കല്ലിട്ടിടത്ത് തീർന്നു ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം പ്രവൃത്തി

parappanagadi
റെയിൽവേ ഗേറ്റിനു കിഴക്കു വശം ചേളാരി റോഡിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ നിലയിൽ

പരപ്പനങ്ങാടി : സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിട്ടും ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണം എങ്ങുമെത്തിയില്ല. ഒരു വർഷം മുമ്പാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഭൂമി അക്വയർ ചെയ്ത് കെട്ടിങ്ങൾ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്ത ശേഷവും പ്രവൃത്തി തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് മേൽപ്പാലത്തിന് തറക്കല്ലിട്ടത് . 23 കോടിയോളം രൂപ ചെലവഴിച്ചു രണ്ടു വർഷത്തിനുള്ളിൽ തന്നെ മേൽപ്പാലം നിർമ്മാ.ണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. പക്ഷേ, ഒന്നും നടന്നില്ല. ഭാരവണ്ടികൾ താങ്ങാവുന്ന പരിശോധന മാത്രമാണ് ഇതിനോടകം പൂർത്തിയായിട്ടുള്ളത് . കെ റയിൽ വരുന്നതോടെ ഡിസൈനിംഗിൽ മാറ്റം വരുത്തണമെന്ന കെ- റയിലിന്റെ നിർദ്ദേശമാണ് നിർമ്മാണം വൈകാൻ കാരണമായി കണക്കാക്കുന്നത് .എന്നാൽ കെ-റയിലിനു വേണ്ടി മാറ്റം വരുത്തിയ ഡിസൈൻ റെയിൽവേക്കു അയച്ചു കൊടുത്തിട്ടുണ്ടെന്നും റെയിൽവേ അംഗീകാരം കിട്ടിയാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും കേരള ബ്രിഡ്ജസ് ആൻഡ് റോഡ്സ് കോർപറേഷൻ അധികൃതർ പറഞ്ഞു . ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ചമ്രവട്ടം കോഴിക്കോട് പാതയായ ഈ മേഖലയിലൂടെ നിത്യവും കടന്നുപോകുന്നത് . ഇരട്ടപ്പാത ലൈൻ ആയതിനാൽ രണ്ടോ മൂന്നോ ട്രെയിനുകൾ കടന്നുപോയാലേ റെയിൽവേ ഗേറ്റ് തുറക്കാനാവൂ. ഇതുകാരണം പരപ്പനങ്ങാടി - കടലുണ്ടി ,ചേളാരി റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസുകാരിില്ലാത്ത സമയങ്ങളിൽ ബസ് ജീവനക്കാരും നാട്ടുകാരുമാണ് നിയന്ത്രണം ഏറ്റെടുക്കാറ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.