ബാങ്കിങ് അവലോകന യോഗം ചേർന്നു
മലപ്പുറം: ജില്ലയിൽ നടപ്പുസാമ്പത്തിക വർഷത്തിൽ സംരഭകത്വ പദ്ധതികളിൽ ഉൾപ്പെടെ 28,158 കോടി രൂപയുടെ വായ്പകൾ അനുവദിച്ചതായി ഡിസംബർ പാദ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 47,753 കോടിയും നിക്ഷേപ വായ്പ അനുപാതം 58.97 ശതമാനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. വാർഷിക പദ്ധതിയുടെ 73 ശതമാനം കൈവരിക്കാൻ ബാങ്കുകൾക്കായി കൃഷി, വിദ്യാഭ്യാസം, ഭവനം എന്നിങ്ങനെ മുൻഗണന വിഭാഗത്തിൽ 11,878 കോടി രൂപയും മുൻഗണനേതര വിഭാഗത്തിൽ 5,089 കോടി രൂപയും വിതരണം ചെയ്തതായും ബാങ്ക് പ്രതിനിധികൾ വ്യക്തമാക്കി.
ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്ന ഡിസംബർ പാദ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ വികസന കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആന്വൽ ക്രഡിറ്റ് പ്ലാനിന്റെ പ്രകാശനവും ജില്ലാ വികസന കമ്മീഷണർ നിർവഹിച്ചു. സാമൂഹിക സുരക്ഷാ സ്‌കീമുകളെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോ തയാറാക്കിയ ജില്ലാ ബാങ്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എം.കെ. സതീഷ്, കെ.പി.കെ ലിധിലാൽ, ജ്യോതിഷ് വടകര എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. ലീഡ് ബാങ്ക് മാനേജർ പി.പി. ജിതേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ജി.എം പ്രദീപ് കൃഷ്ണ മാധവു, കനറ ബാങ്ക് റീജ്യണൽ മേധാവി ഷീബ സഹജൻ, നബാർഡ് ഡിസ്ട്രിക് ഡെവലപ്‌മെന്റ് മാനേജർ എ. മുഹമ്മദ് റിയാസ് സംസാരിച്ചു. ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |