മലപ്പുറം: രണ്ടായിരത്തിന്റെ തുടക്കത്തിൽ വരെ എസ്.എസ്.എൽ.സി റിസൾട്ടിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലായിരുന്നു മലപ്പുറത്തിന്റെ സ്ഥാനം. 2002ൽ 41.23 ശതമാനമായിരുന്നു വിജയം. 2001-02 അദ്ധ്യായന വർഷം മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതിയാണ് ജില്ലയുടെ കുതിപ്പിന് തുടക്കം കുറിച്ചത്. സംസ്ഥാന ശരാശരിക്ക് മുകളിൽ നിൽക്കുന്ന മികച്ച വിജയമാണ് മലപ്പുറം കരസ്ഥമാക്കുന്നത്.
കൊവിഡ് മൂലം കൃത്യമായ ക്ലാസുകൾ ലഭിക്കാതെയാണ് കുട്ടികൾ പത്താം ക്ലാസിലേക്ക് എത്തിയത്. എങ്കിലും അദ്ധ്യാപകർ കൃത്യമായ പ്ലാനിംഗ് നടത്തി പരിശീലനങ്ങൾ നൽകിയതിലൂടെ മികച്ച വിജയം കരസ്ഥമാക്കാനായി. മുൻവർഷങ്ങളിലേതുപോലെ എസ്.എസ്.എൽ.സി റിസൽട്ട് വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ വിജയഭേരി പദ്ധതിയുടെ ഭാഗമായി അദ്ധ്യായന വർഷാരംഭത്തിൽ തന്നെ തുടങ്ങിയിരുന്നു. പ്രത്യേക പരിശീലനങ്ങൾ, എ പ്ലസ് ക്ലബ് രൂപീകരിച്ചു വിവിധ പ്രവർത്തനങ്ങൾ, വിജയഭേരി കോ-ഓർഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനങ്ങൾ, രക്ഷാകർത്തൃ പരിശീലനങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, ഗൃഹസന്ദർശനം,പഠനക്യാമ്പുകൾ തുടങ്ങിയവ ഭാഗമായി നടത്തിയിരുന്നു.
എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളെയും ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിച്ച് ആദരിക്കും.
- എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |