മഞ്ചേരി: മഞ്ചേരി 22ാം മൈലിൽ ഞായറഴ്ച പുലർച്ചെ 3.20തോടെ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടമുണ്ടായി. ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറി 22 ആം മൈലിലെ വളവിലെ ഡിവൈഡറിലേക്ക് കയറിയാണ് അപകടത്തിൽ പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേരി അഗ്നി രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ടാങ്കറിലെ പെട്രോൾ ലിക്കായി റോഡിലൂടെ അടുത്തുള്ള അഴുക്ക് ചലിലേക്ക് ഒഴുകുന്ന അവസ്ഥയിലായിരുന്നു.തുടർന്ന് ഗതാഗതം വഴി തിരിച്ചുവിടുകയും സിവിൽ ഡിഫൻസ്, ട്രോമാകെയർ എന്നിവരുടെ സഹായത്തോടെ റോഡരികിൽ തടയണ കെട്ടി പെട്രോൾ ഡ്രൈയ്‌നേജിലേക്ക് ഒഴുകുന്നത് തടഞ്ഞു. പ്രദേശത്തെ വൈദ്യുതി വിഛേദിക്കുകയും സമീപത്തെ വീടുകളിൽ അപായ സാദ്ധ്യത അറിയിക്കുകയും ചെയ്തു. തുടർന്ന് എം സീൽ ഉപയോഗിച്ച് ടാങ്കറിലെ ചോർച്ച അടക്കാനുള്ള ശ്രമവും മുട്ടിപ്പാലത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ടാങ്കർ വരുത്തി അതിലേക്ക് പെട്രോൾ പമ്പ് ചെയ്യിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടർന്ന് സാനിറ്ററി ഷോപ്പിൽ നിന്ന് 1000, 750, 500 ലിറ്റർ വാട്ടർ ടാങ്കുകൾ അപകടത്തിൽ പെട്ട വാഹനത്തിനടുത്തെത്തിച്ച് പമ്പ് ഉപയോഗിച്ച് ടാങ്കുകളിലേക്ക് മാറ്റുകയായിരുന്നു. ശേഷം ക്രെയിൻ ഉപയോഗിച്ചാണ് ടാങ്കർ ലോറി അപകടസ്ഥലത്ത് നിന്ന് മാറ്റിയത്. 7 മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് വൻ ദുരന്തം ഒഴിവായത്. മഞ്ചേരി അഗ്നി രക്ഷാ സ്റ്റേഷൻ ഓഫീസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ അബ്ദുൽ കരീം, ജംഷാദ്, ഫിറോസ്, റുമേഷ്, ഇല്യാസ്, നന്ദകുമാർ, ജോയ് അബ്രഹാം, ഹോം ഗാർഡുമാരായ സുരേഷ് രാജേഷ് സിവിൽ ഡിഫൻസ് അംഗങ്ങളായ ജംഷീർ, അനൂപ്, എന്നിവരും സിവിൽ ഡിഫൻസ്, ടോമകെയർ മറ്റു സന്നദ്ധ സംഘടനകളും നാട്ടുകാര്യം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പ്രദേശത്തെ ഡിവൈഡർ സംവിധാനം അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമാണ്. നിരവധി അപകടങ്ങളാണ് ഡിവൈഡറിൽ ഇടിച്ചുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |