മലപ്പുറം: കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണിൽ നടപ്പാക്കിയ കാലാവസ്ഥാ വിള ഇൻഷ്വറൻസ് പദ്ധതിയുടെ നഷ്ടപരിഹാരം അനുവദിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരമായി 30 കോടി രൂപ അനുവദിച്ചതായി അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനി അറിയിച്ചു. ഈ തുക ഉടൻതന്നെ കർഷകരുടെ അക്കൗണ്ടുകളിൽ നൽകും. വായ്പ എടുത്ത കർഷകർ അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുകയുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതർ വ്യക്തമാക്കി. റാബി 2021 സീസണിലെ നഷ്ടപരിഹാരത്തുകയായ 50 കോടി രൂപ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിന്റെ വിതരണവും നടക്കും. ഈ സീസണിലെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഈ മാസം 31 വരെ കർഷകർക്ക് ചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |