പരപ്പനങ്ങാടി : പൊട്ടിപ്പൊളിഞ്ഞ കോവിലകം റോഡിനു ഭാഗിക മോചനം . അഞ്ചപ്പുര റെയിൽവേ ഓവുപാലം മുതൽ ഏകദേശം 250ഓളം മീറ്റർ ദൂരം റീ ടാറിംഗ് പ്രവൃത്തി ഇപ്പോൾ നടക്കുന്നുണ്ട്. ഇതിൽ 120 മീറ്റർ ദൂരം വീതി കൂട്ടുന്ന പ്രവൃത്തിയും നടക്കുന്നു . റവന്യൂ വകുപ്പിന്റെ ഫ്ളഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത് . 10 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്
ചെട്ടിപ്പടി ആനപ്പടിയിൽ നിന്നും തുടങ്ങുന്ന മൂന്നു കിലോമീറ്ററോളം വരുന്ന കോവിലകം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടു മാസങ്ങളായി. രണ്ടു വർഷമോ അതിലധികമോ കൂടുമ്പോൾ അഞ്ചോ പത്തോ ലക്ഷം ചെലവിട്ട് അവിടവിടെ കുറച്ചു ഭാഗങ്ങൾ റീ ടാറിംഗ് നടത്തും .അടുത്ത വർഷമാകമ്പോഴേക്കും മറ്റു ഭാഗങ്ങൾ പൊട്ടിപ്പൊളിയാൻ തുടങ്ങും . ഇങ്ങിനെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി റോഡിന്റെ സ്ഥിതി .
. 38 ാം ഡിവിഷൻ കൗൺസിലർ മഞ്ജുഷ പ്രജോഷ് മുൻകൈയെടുത്താണ് നിലവിൽ ഫണ്ട് അനുവദിച്ചത് . എന്നാൽ മൂന്നു കിലോമീറ്ററോളം വരുന്ന ഈ റോഡ് പൂർണ്ണമായും റീ വർക്ക് ചെയ്യാൻ ഏകദേശം അമ്പതു ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തൽ .ചെറുതായി മഴ ചാറിയാൽ പോലും വെള്ളക്കെട്ടുകൾ ഉണ്ടാകുന്ന ഭാഗങ്ങളുമുണ്ട് ഈ റോഡിൽ .ഇവിടങ്ങളിൽ ഡ്രയ്‌നേജ് നിർമ്മിക്കേണ്ടതും അത്യാവശ്യമാണ് . പരപ്പനാട് കോവിലകം, പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രം ഉൾപ്പെടെ അഞ്ചു ക്ഷേത്രങ്ങളിലേക്ക് കടന്നു പോകേണ്ടത് ഈ റോഡിലൂടെയാണ്.
അടിക്കടി കേടാകുന്ന റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുമ്പോൾ പരപ്പനങ്ങാടിയിലേക്കും തിരൂരങ്ങാടി ഭാഗത്തേക്കും പോകാൻ മിനി ബൈപാസ് ആയി ഉപയോഗിക്കാൻ കഴിയുന്ന പ്രധാന റോഡാണ് കോവിലകം റോഡ് .സ്ഥലം വിട്ടു കിട്ടുകയും അധികാരികൾ കണ്ണ് തുറക്കുകയും ചെയ്താൽ മിനി ബൈപാസ് പദ്ധതി യാഥാർത്ഥ്യമാക്കാ
നാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |