വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിന്റെ അവസാനഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുന്നു. ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്ന് അടുത്തുതന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി അധികൃതർ.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ പാറപൊട്ടിക്കൽ, കല്ല് നീക്കൽ, ഗ്യാൻട്രി കോൺക്രീറ്റിംഗ് എന്നിവയാണ് നടക്കുന്നത്. ഇടയ്ക്ക് പെയ്ത ശക്തമായ മഴ ജോലിക്ക് തടസമായിരുന്നു. മഴ മാറിയതോടെ പണി സജീവമായി. പാറപൊട്ടിക്കലും മണ്ണുനീക്കലും അവസാന ഘട്ടത്തിലാണ്. തുരങ്കത്തിന്റെ മുകളിലെ മണ്ണിടിയാതിരിക്കാനുള്ള ഇരുമ്പുവല ഘടിപ്പിച്ച ശേഷമുള്ള കോൺക്രീറ്റ് ചെയ്യൽ, വെള്ളച്ചാൽ നിർമ്മാണം, കൺട്രോൾ സ്റ്റേഷൻ എന്നിവയുടെ നിർമ്മാണവും നടക്കുന്നുണ്ട്.
നിർമ്മാണം പൂർത്തിയായി അഗ്നിരക്ഷാ വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ച ശേഷമേ തുരങ്കം തുറക്കൂ. ഈ മാസം അവസാനമെങ്കിലും പണി പൂർത്തിയാക്കി അനുമതി ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ കെ.എം.സി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |