SignIn
Kerala Kaumudi Online
Sunday, 19 May 2024 8.46 PM IST

റെയിൽവേയുടെ പുതിയ തീരുമാനം, ഏറ്റവും ബുദ്ധിമുട്ടാൻ പോകുന്നത് പാലക്കാട്ടുകാർ

train

പാലക്കാട്: ആളുകൾ സ്ഥിരമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലെ വഴികൾ അടയ്ക്കാൻ റെയിൽവേ. വന്ദേഭാരത് ഉൾപ്പെടെയുള്ള വേഗം കൂടിയ തീവണ്ടികളുടെ വരവും മറ്റുതീവണ്ടികളുടെ വേഗം വർദ്ധിപ്പിച്ചതും മുൻനിർത്തിയാണ് നടപടി.

294 ഇടങ്ങളാണ് പാലക്കാട് ഡിവിഷനിൽ റെയിൽവേ നടത്തിയ പരിശോധനയിൽ അടയ്‌ക്കേണ്ടതായി കണ്ടെത്തിയത്. ഇതിൽ 18 സ്ഥലങ്ങളിൽ വഴിയടച്ചുകഴിഞ്ഞു. മറ്റിടങ്ങളിൽ അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇനി അടയ്‌ക്കേണ്ടതായുള്ള സ്ഥലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

വളവുകൾ, കൂടുതൽപേർ പാളം മുറിച്ചുകടക്കുന്ന ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളാണ് അടയ്ക്കുന്നത്. റെയിൽവേ ട്രാക്കിനോട് ചേർന്ന സ്ലാബുകൾ എടുത്തുമാറ്റിയും കമ്പികൾ സ്ഥാപിച്ചുമൊക്കെയാണ് വഴിയടയ്ക്കൽ. മുറിച്ചു കടക്കുന്നവരുടേത് ഉൾപ്പെടെയുള്ള സുരക്ഷയാണ് ലക്ഷ്യമെങ്കിലും ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും പാളത്തിനപ്പുറം കടക്കാൻ താമസക്കാർക്ക് മറ്റുവഴികളില്ലെന്നതാണ് പ്രശ്നം. പാലക്കാട്ടും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇത്തരം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും നടപ്പാതയ്‌ക്കോ മേൽപ്പാലത്തിനോ പദ്ധതികളൊന്നും നിലവിലില്ല.

പാലക്കാട് ജില്ലയിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് ഭാരതപ്പുഴയ്ക്കും റെയിൽപ്പാളത്തിനുമിടയിൽ ജീവിക്കുന്നവരാണ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരം, പാലപ്പുറം, പറളി, ഷൊർണൂരിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരത്തേ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വഴിയടയ്ക്കാൻ ശ്രമിക്കുകയും രാഷ്ട്രീയപ്രതിരോധം വന്നതോടെ തത്കാലത്തേക്ക് ഉപേക്ഷിക്കുകയുമായിരുന്നു. പാലപ്പുറം എറക്കോട്ടിരിയിൽ സ്ലാബുകൾ മാറ്റിയിട്ട് നടപടികൾ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഇത്തരം വഴിയടയ്ക്കൽ തുടരുമെന്നാണ് വിവരം.

 വരുമാനം വർദ്ധിച്ചു

റെയിൽവേ ഡിവിഷനിൽ 2023 - 24 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ വർദ്ധന. കൽക്കരി, സിമന്റ്, രാസവളങ്ങൾ, അരി മറ്റ് ആവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്നതിൽ ഡിവിഷന് മികച്ച നേട്ടം കൈവരിക്കാനായി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി തുക ചിലവിടുന്നു. സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിലും ബഡ്ജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഡിവിഷൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു.

പാസഞ്ചർ ട്രെയിൻ 964.19 കോടി, സ്‌പെഷൽ ട്രെയിൻ, സിനിമ, പ്ലാറ്റ്‌ഫോം ടിക്കറ്റ് 65.96 കോടി

ചരക്കു നീക്കം 481.36 കോടി, പരസ്യം, പാഴ്സൽ സർവിസ്, പാർക്കിംഗ് ഫീസ് 64.66 കോടി എന്നിവങ്ങനെയാണ് വരുമാനത്തിന്റെ കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD, RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.