SignIn
Kerala Kaumudi Online
Saturday, 27 April 2024 3.33 AM IST

കൊവിഡ് വ്യാപനം: ജില്ലയിൽ പരിശോധന കൂട്ടും

covid

പാലക്കാട്: ഓണാഘോഷങ്ങൾക്കു ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ വ്യാപനം പിടിച്ചുനിറുത്താൻ ജില്ലാ ആരോഗ്യവകുപ്പ് പരിശോധന കൂട്ടുന്നു. ജില്ലയിൽ പ്രതിദിനം 15000 പേരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും.

കൊവിഡ് വ്യാപനം കുറയ്ക്കാൻ രോഗ ബാധിതരെ കണ്ടെത്തി മാറ്റിനിറുത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് പരിശോധന വിപുലമാക്കുന്നത്. വാർഡ് തലങ്ങളിൽ ആന്റിജൻ പരിശോധനാ കേന്ദ്രങ്ങളാണ് നിലവിൽ ഒരുക്കുന്നത്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ആവശ്യക്കാർ കൂടുതലുള്ളതിനാൽ ഇത്തരം കേന്ദ്രങ്ങൾ വിപുലമാക്കാനും ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഓണത്തിന് ശേഷം പ്രതിദിന പരിശോധന 12000 ആക്കിയിട്ടുണ്ട്. ഇതാണ് വീണ്ടും ഉയർത്തി 15000 ആക്കുന്നത്. എന്നാൽ ഓണം അവധികളിൽ പരിശോധന കുറവായിരുന്നു. അവധികൾക്കുശേഷം പരിശോധന നടത്തുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം 10,590 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളാണ് നടത്തുന്നത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എന്നിവർ ആർ.ടി.പി.സി.ആർ പരിശോധനയാണ് എടുക്കുന്നത്.

  • ടി.പി.ആർ ഉയർന്നു തന്നെ

ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് കുറയാത്തതാണ് കൂടുതൽ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ അവസാന അഞ്ച് ദിവസത്തിൽ മൂന്ന് ദിവസവും നിരക്ക് 21 കടന്നിരുന്നു. വരും ദിവസങ്ങളിലും ഇത് ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ടി.പി.ആർ (%ൽ)

  • ആഗസ്റ്റ് 21 - 21.89
  • ആഗസ്റ്റ് 22- 21.18
  • ആഗസ്റ്റ് 23 - 19.06
  • ആഗസ്റ്റ് 24 - 19.58
  • ആഗസ്റ്റ് 25 - 21
  • ആഗസ്റ്റ് 26 - 21.35

ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്- 1764

ജില്ലയിലെ കൊവിഡ് പരിശോധനകളുടെ എണ്ണം

.തീയ്യതി- എണ്ണം

  • 16- 7340
  • 17- 10483
  • 18- 9950
  • 19- 9801
  • 20- 8704
  • 21- 7418
  • 22- 5347
  • 23-7885
  • 24- 11296
  • 25- 12200
  • 26- 10590

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.