ചെർപ്പുളശ്ശേരി: ടൗണിൽ കടകൾക്ക് മുന്നിൽ അന്തിയുറങ്ങുകയും അലഞ്ഞു നടക്കുകയും ചെയ്തിരുന്ന ഗോപിക്ക് പുതുജീവിതം നൽകി വടകര എടച്ചേരി 'തണൽ'. നഗരസഭാ കൗൺസിലർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലാണ് മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ 20 വർഷത്തോളമായി ടൗണിൽ അലഞ്ഞു തിരിഞ്ഞും കടകൾക്കു മുന്നിൽ അന്തിയുറങ്ങിയുമാണ് ഗോപി കഴിഞ്ഞിരുന്നത്. വാർദ്ധക്യത്തിന്റെ അവശതകളും ഗോപിയെ തളർത്തിയിരുന്നു. മുടിയും താടിയുമെല്ലാം വെട്ടി വൃത്തിയാക്കി കുളിച്ച് പുതുവസ്ത്രമണിഞ്ഞ്, പെരിന്തൽമണ്ണയിൽ നിന്ന് കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് എടച്ചേരിയിലേക്ക് ഗോപിയെ കൊണ്ടുപോയത്. തുടർന്ന് നിയമപരമായ നടപടികൾ പൂർത്തീകരിച്ച് ഗോപിയുടെ സംരക്ഷണം തണൽ ഏറ്റെടുത്തു. എൻ.കെ. ലത്തീഫ്, റഷീദ് പാലസ്, പി.കെ. അബ്ദുസലാം, മൊയ്തീൻകുട്ടി, പി. അഷറഫ്, എ. സൈദലവി, കബീർ, പി.ടി. ആഷിക്, സുബ്ഹാൻ, അഷ്ബർ, അൽത്താഫ് എന്നിവരും പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |