പാലക്കാട്: ചെമ്പൈ സംഗീത കോളേജിലെ വയലിൻ വിദ്യാർത്ഥിയായിരുന്ന കാഴ്ച പരിമിതനെ അദ്ധ്യാപകൻ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അവഹേളിച്ചതിനെ തുടർന്ന് പഠിത്തം നിറുത്തേണ്ടി വന്ന സംഭവത്തിൽ അദ്ധ്യാപകനും പ്രിൻസിപ്പലും മുൻ വിദ്യാർത്ഥിയോട് ക്ഷമാപണം നടത്തി. ക്ഷമാപണത്തിന്റെ അടിസ്ഥാനത്തിൽ താൻ മനുഷ്യാവകാശ കമ്മിഷനിൽ ഫയൽ ചെയ്ത കേസ് പിൻവലിക്കണമെന്ന മുൻ വിദ്യാർത്ഥിയുടെ പിതാവിന്റെ ആവശ്യം മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അംഗീകരിച്ചു.
ഒരിക്കൽ പോലും കാഴ്ച പരിമിതനായ തന്റെ മകന്റെ കൈപിടിച്ച് വയലിൻ പഠിപ്പിക്കാൻ അദ്ധ്യാപകൻ തയ്യാറായിട്ടില്ലെന്നായിരുന്നു പരാതിയിലെ മറ്റൊരു ആരോപണം. മകൻ പലവട്ടം പരാതി പറഞ്ഞെങ്കിലും അദ്ധ്യാപകൻ അവഹേളനം തുടർന്നു. പരാതിക്കാരൻ സംസ്ഥാന ഭിന്നാവകാശ കമ്മിഷണർക്ക് മുന്നിലും പരാതി നൽകിയിരുന്നു. ഭിന്നാവകാശ കമ്മിഷണർ വിദ്യാർത്ഥിയെയും അധ്യാപകനെയും നേരിൽ കേട്ടതായി റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയാണ് പരാതിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |