വടക്കഞ്ചേരി: മംഗലം ഡാമിൽ 60 വർഷത്തിലധികം പഴക്കമുള്ള തകർന്നു വീഴാറായ ബസ് കാത്തുനില്പ് കേന്ദ്രം പൊളിച്ചുമാറ്റണമെന്ന് ആവശ്യമുയരുന്നു. കാലപ്പഴക്കം മൂലം മിക്ക ഭാഗങ്ങളും തകർന്ന് ഏതുസമയവും നിലംപൊത്താറായ നിലയിലാണ്.
പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇരുമ്പു തൂൺ വെച്ച് മേൽഭാഗം താങ്ങി നിറുത്തിയിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതോടെ മിക്ക ഭാഗങ്ങളും ചേർന്നൊലിക്കുന്നതിനാൽ ബസ് കാത്തുനിൽക്കാനോ ധൈര്യത്തോടെ അകത്ത് കയറി നിൽക്കാനോ കഴിയില്ല.
മഴ വെള്ളം അകത്ത് വീഴാതിരിക്കാൻ ടാർപോളിൻ കൊണ്ട് മൂടിയിട്ടുണ്ട്. ബസ് കാത്തുനിൽപ്പ് കേന്ദ്രമുള്ള സ്ഥലത്ത് കഴിഞ്ഞ 20 വർഷമായി ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇതുമൂലം ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. വഴിയാത്രക്കാർക്ക് വിശ്രമിക്കാൻ കഴിയുന്ന രീതിയിൽ നവീകരിക്കാനോ പൂർണമായും പൊളിച്ചുനീക്കി അപകടാവസ്ഥ മാറ്റാനോ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വകുപ്പ് മന്ത്രിക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെയാണ് ഈ സ്ഥലമെങ്കിലും രാത്രി മദ്യപന്മാരുടെ വിളയാട്ടമാണ് ഇവിടെയെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |