മുതലമട: വേലാങ്കാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. ചെന്താമരാക്ഷൻ, വാസുദേവൻ എന്നിവരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായെത്തിയ കാട്ടാനകൾ 30 തെങ്ങ്, 66 വാഴ, 28 കവുങ്ങ് എന്നിവ നശിപ്പിച്ചതായി കർഷകർ പറഞ്ഞു.
വനാതിർത്തിയിലെ വൈദ്യുതിവേലി നശിപ്പിച്ച് കൃഷിയിടത്തിലും ജനവാസ മേഖലയിലും എത്തുന്ന ആനകളെ പറമ്പിക്കുളം ഭാഗത്തേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്റർ മണിയന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തി ആനകളെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |