SignIn
Kerala Kaumudi Online
Sunday, 28 April 2024 6.52 PM IST

ഇനി മത്സരിക്കാനില്ല : പി.ജെ.കുര്യൻ

pjkurien

പത്തനംതിട്ട : ഒരു തിരഞ്ഞെടുപ്പിലും ഇനി താൻ മൽസരിക്കാനില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരിക്കുന്നില്ലെന്ന് 1999 ൽ തീരുമാനിച്ചതാണ്. തിരുവല്ല സീറ്റിൽ മത്സരിക്കാൻ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞപ്പോൾ മത്സരിക്കാൻ ഇനി താൽപര്യം ഇല്ലെന്ന് അന്ന് രേഖാമൂലം അറിയിച്ചതാണ്. സീറ്റ് കേരളാ കോൺഗ്രസിന്റെതായതിനാൽ പി.ജെ.ജോസഫും വിളിച്ചുചോദിച്ചപ്പോൾ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയും എ.കെ.ആന്റണിയുമൊക്കെ ആവശ്യപ്പെട്ടിട്ടും നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചതാണ്.

ചില സ്ഥാനാർത്ഥി മോഹികളാണ് ഇത് പ്രചരിപ്പിക്കുന്നത്.

ഗ്രൂപ്പില്ലാത്ത സുതാര്യ , അഴിമതി രഹിത, മതേതര രാഷ്ട്രീയത്തിനായി അടിയുറച്ച് നിൽക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് നൽകുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പേരുകൾ താൻ നൽകിയിട്ടില്ല. യുവാക്കൾക്ക് സീറ്റ്‌ കൊടുക്കുന്നതിനോട് യോജിപ്പാണ്. എന്നാൽ ചെറുപ്പം മാത്രം പോരാ അനുഭവ പാരമ്പര്യവും അവർക്ക് വേണം. ജില്ലയിൽ അഞ്ച് സീറ്റിലും ജയിക്കാൻകഴിയുന്ന സാഹചര്യമാണുള്ളത്. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവാക്കളെ നിറുത്തണമെന്ന് താൻ കഴിഞ്ഞ തിരഞ്ഞെടുപ്പിലും നിർദ്ദേശിച്ചതാണ്.

താൻ ചെയർമാനായ രാജീവ് ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ട്. സംഭാവനകൾ ചെക്ക്, ബാങ്ക് എന്നിവ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിൽ ഉറപ്പായും കോൺഗ്രസ് ജയിക്കും. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ കേന്ദ്രത്തിൽ വിജയിക്കാൻ കഴിയും.

രാഹുലിന്റെ അയോഗ്യത : അപ്പീൽ നൽകും

ഭാരത്‌ ജോഡോ യാത്ര പുതിയ അനുഭവം തന്നെയാണ്. ആദിശങ്കരന് ശേഷം രാഹുൽ മാത്രമാണ് ഇത്തരമൊരു യാത്ര നടത്തിയത്. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിൽ പ്രതിക്ഷയുണ്ട്. ലോക്‌സഭ സെക്രട്ടേറിയറ്റിന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ അധികാരമില്ല. കോടതി വിധി ഉണ്ടായാൽപോലും ഇതിന് അധികാരമില്ല. ഒരു ഭരണഘടനയിലും ഇങ്ങനെ പറയുന്നുമില്ല. ഇന്ത്യൻ പ്രസിഡന്റിന് മാത്രമാണ് ഇതിന് അധികാരമുള്ളത്. ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കണം. കേസ് അൽപംകൂടി ഗൗരവമായി കാണേണ്ടതായിരുന്നു. ഇത്തരമൊരു ശിക്ഷ ആരും പ്രതീക്ഷിച്ചില്ല. എ.കെ.ആന്റണിയുടെ മകൻ ബി.ജെ.പിയിൽ പോകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും പി.ജെ.കുര്യൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.