ഇലവുംതിട്ട : കൊയ്ത്തുപാട്ടും ആരവുമില്ലാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്താറ്റുപാറ പുഞ്ചപ്പാടത്ത് കൊയ്ത്തു നടന്നു. കൊയ്ത്ത് യന്ത്രം ചേറിൽ പുതഞ്ഞപ്പോൾ നെല്ല് മഴയിൽ നശിക്കാതിരിക്കാൻ അരിവാളുകളുമായി അവർ പാടത്തേക്കിറങ്ങുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചുളള കൊയ്ത്ത് പുതിയ അനുഭവമായി. സർക്കാർ അധീനതയിലുള്ള കർഷക ഗ്രൂപ്പ് കൃഷി ചെയ്ത നാല് ഏക്കറോളം വരുന്ന പാടത്താണ് നാടിന്റെ ഒരുമയിൽ കൊയ്ത്ത് നടന്നത്. അധികൃതരുടെ അനുമതിയുമുണ്ടായിരുന്നു. എത്തരം മുതൽ ഒറ്റപ്ലാവ് നിൽക്കുന്നതിൽപടി വരെ പലയിടങ്ങളിൽ ആളുകൾ ഇറങ്ങി ആൾക്കൂട്ടമില്ലാതെയാണ് കൊയ്ത്ത് നടക്കുന്നത്. മകരക്കൊയ്ത്തിന് പാകമായ നെല്ല് കരിഞ്ഞുണങ്ങി മേടക്കൊയ്ത്തിൽ എത്തിയതിൽ മാത്രമാണ് കൊയ്ത്തുകാർക്ക് പരിഭവം.
നാളത്തെ കൊയ്ത്തിന് വേണ്ടി വരമ്പൊഴിയാൻ, കൊയ്ത്തിനിറങ്ങിയവർ കറ്റകൾ വീടുകളിലെത്തിച്ചാണ് പണി അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |