SignIn
Kerala Kaumudi Online
Saturday, 27 April 2024 3.49 AM IST

കെ - റെയിൽ ഭീഷണിയോ?

k

വെളളപ്പൊക്കത്തിനും കൃഷിനാശത്തിനും കാരണമാകുമെന്ന് ആരോപണം

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കെ - റെയിൽ പദ്ധതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക. പരിസ്ഥിതി പ്രവർത്തകരും വിദഗ്ദ്ധരും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ കീറിമുറിക്കുന്ന പദ്ധതി വെളളപ്പൊക്കത്തിനും കൃഷി നാശത്തിനും കാരണമാകുമെന്നും പതിനായിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും ഇവർ പറയുന്നു.

ജില്ലയിൽ കുന്നന്താനം മുതൽ ആറാട്ടുപുഴ വരെയാണ് കെ - റെയിൽ പദ്ധതി. ആലപ്പുഴ ജില്ലയിലെ പടനിലം, പത്തനംതിട്ട ജില്ലയിലെ തെങ്ങമം തുടങ്ങിയ പ്രദേശങ്ങളിലൂടെയും കെ -റെയിൽ കടന്നുപോകും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമലയാറ് നദികളിൽ കനത്ത വെള്ളപ്പൊക്കത്തിനും കൃഷി നാശത്തിനും വീടുകളിൽ വെള്ളം കയറുന്നതിനും പദ്ധതി കാരണമാകുമെന്ന് ആക്ഷേപമുണ്ട്. തറനിരപ്പിൽ നിന്ന് നാല് മീറ്റർ ഉയരത്തിലാണ് കെ -റെയിൽ. ഇത്രയും ഉയരത്തിൽ മതിലും നിർമ്മിക്കും. മഴ പെയ്യുമ്പോൾ വെള്ളം പടിഞ്ഞാറേക്ക് ഒഴുകിപ്പോകുന്നതിന് ഇത് തടസ്സമാകും. ഇത് പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കും. പ്രളയ സമാനമായ കാലവർഷമുണ്ടായി സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് കെ റെയിൽ കാരണം ഏറ്റവും കൂടുതൽ നാശം സംഭവിക്കുന്നത് പത്തനംതിട്ട ജില്ലയിൽ ആയിരിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

പദ്ധതിക്ക് വേണ്ടി ജില്ലയിലെ മലകൾ തുരന്ന് പാറ പൊട്ടിക്കേണ്ടി വരും. വിഴിഞ്ഞം പദ്ധതിക്ക് പാറയുടെ ക്ഷാമം നേരിട്ടപ്പോൾ കലഞ്ഞൂരിൽ അദാനിക്ക് പാറമട തുടങ്ങാൻ ലൈൻസ് കൊടുക്കുകയായിരുന്നു. പ്രാദേശിക എതിർപ്പ് കാരണമാണ് പാറ പൊട്ടിക്കാനുള്ള ശ്രമം അന്ന് തടയപ്പെട്ടത്.

കുടിയൊഴിപ്പിക്കൽ ദുരന്തമാകുമോ ?​

വല്ലാർപാടം കണ്ടെയ്നർ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കേണ്ടി വന്ന 316 കുടുംബങ്ങൾക്ക് ഇപ്പോഴും മതിയായ വാസസ്ഥലം ലഭ്യമായിട്ടില്ല. 140 കുടുംബങ്ങൾക്ക് വീട് നൽകിയത് വെള്ളം കയറുന്ന ചതുപ്പ് പ്രദേശത്താണ്. തിരുവനന്തപുരത്ത് കടലാക്രമണം ഉണ്ടായപ്പോൾ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചിട്ടില്ല. കെ- റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കുന്നവർക്കും ഇതേ അനുഭവമായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കെ- റെയിൽ ജില്ലയിൽ

-------------

  • കുന്നന്താനം മുതൽ ആറാട്ടുപുഴ വരെ
  • തെങ്ങമം വഴി കൊല്ലത്തേക്ക്
  • പമ്പ, അച്ചൻകോവിൽ, മണമല ആറുകൾക്ക് ഭീഷണിയെന്ന് ആക്ഷേപം

'' കെ -റെയിൽ ആളുകളുടെ ജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയാണ്. കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കും. പദ്ധതിയുടെ ദോഷവശങ്ങളെപ്പറ്റി ജനങ്ങൾ ഇനിയും ബോധവാൻമാരിയിട്ടില്ല.

എസ്. രാജീവ്, കെ -റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.